കെ കെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത് പാര്‍ട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനമാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ഇക്കാര്യത്തില്‍ പുനഃപരിശോധനയുണ്ടാകില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി
തിരുവനന്തപുരം : കെ കെ ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയത് പാര്‍ട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനമാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. പാര്‍ട്ടി തീരുമാനങ്ങള്‍ ഇന്നലെ വിശദീകരിച്ചതാണ്. അവിടെ നിന്ന് കൊണ്ട് മാത്രമെ ഇപ്പോള്‍ സംസാരിക്കാന്‍ കഴിയുകയുള്ളൂവെന്നും ഇക്കാര്യത്തില്‍ പുനഃപരിശോധനയു ണ്ടാകില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കേണ്ടതുണ്ട്. ആ നില യില്‍ പാര്‍ട്ടി കൃത്യമായി ആലോചിച്ചിട്ടാണ് ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളതന്നും വിജയ രാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശൈലജക്ക് വേണ്ടിയുള്ള പ്രചാരണം ശ്രദ്ധയില്‍ പെട്ടി ട്ടില്ലെ ന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കെകെ ശൈലജയെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വി ളിക്കണം എന്നാവശ്യപ്പെട്ട് പ്രചാരണം ഉയരുന്ന സാഹചര്യത്തിലാണ് വിജയരാഘവന്റെ പ്രതികരണം.
ശൈലജയെ മാറ്റിയതില്‍ പല കേന്ദ്ര നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ഇത് അടുത്ത സിപിഎം കേ ന്ദ്ര കമ്മിറ്റി യോഗത്തില്‍ വിലയിരുത്തും. വിഷയം യോഗത്തില്‍ ഉന്നയിക്കാന്‍ ചില നേതാക്കള്‍ തീ രുമാനിച്ചു. പുതുമുഖങ്ങളുടെ മന്ത്രിസഭ എന്ന തീരുമാനമുണ്ടായിരുന്നെങ്കിലും പിണ റായി വിജയ നോടൊപ്പം കെകെ ശൈലജയെയും നിലനിര്‍ത്തുമെന്നാണ് കേന്ദ്ര നേതാക്കള്‍ കരുതി യിരുന്നത്. കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോ യോഗവും ജൂണ്‍ മാസത്തില്‍ ചേരാനാണ് സാദ്ധ്യത.
കെകെ ശൈലജയെ മാറ്റിയ സംസ്ഥാന കമ്മിറ്റി തീരുമാനത്തോട് സീതാറം യെച്ചൂരിയും വൃന്ദ കാരാട്ടുമുള്‍പ്പെടെയുള്ളവര്‍ക്ക് അതൃപ്തിയുണ്ടെന്ന് ഇന്നലെ റിപ്പോര്‍ട്ട് വന്നിരുന്നു. അതേസമയം ഇവര്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖ പട്ടിക മുന്നോട്ടുവെച്ചത്. ശൈലജയ്ക്ക് മാത്രമായി ഇളവ് ന ല്‍കേണ്ടതില്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രാ യമുയര്‍ന്നു. പാര്‍ട്ടിയിലെ പ്രബലരായ നേതാക്കളെക്കാള്‍ വലിയ ജനപിന്തുണയാണ് സമീപകാലത്ത് ആരോഗ്യമന്ത്രിയെന്ന നിലയില്‍ ശൈലജ യ്ക്ക് ലഭിച്ചത്. കേരളത്തിലെ ഒരു ആരോഗ്യമന്ത്രിക്ക് ഇത്രയധികം അന്താരാഷ്ട്ര പിന്തുണയും ഇതാദ്യമായിട്ടാണ് ലഭിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.