മസ്‌കത്ത് : കഠിനമായ ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒമാനിൽ പ്രതിദിനം ദുരിതം കനക്കുന്നു. രാവിലെ തന്നെ പൊള്ളുന്ന ചൂട് ആരംഭിക്കുന്നത് വിശ്രമമില്ലാതെ നിർമാണം, റോഡ് നിർമാണം, മറ്റ് പുറം ജോലികളിൽ ഏർപ്പെടുന്നവർക്കായി അധിക ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. അതിനാൽ ഇത്തവണത്തെ വേനൽക്കാലം ശക്തമായി തുടങ്ങുന്നതോടെ, മധ്യാഹ്ന വിശ്രമം നിശ്ചിത തീയതിക്ക് മുൻപ് തന്നെ ആരംഭിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.
ജൂൺ ഒന്നുമുതലാണ് തൊഴിൽ മന്ത്രാലയം അംഗീകരിച്ച മധ്യാഹ്ന വിശ്രമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരിക. ഉയർന്ന താപനില രേഖപ്പെടുന്ന സമയമായ ഉച്ചക്ക് 12.30 മുതൽ 3.30 വരെ ഈ വിശ്രമം അനുവദിക്കുന്നതാണ്. ഈ സമയത്ത് ജോലി ചെയ്യിക്കുന്നത് തൊഴിലാളികളുടെ അവകാശ ലംഘനമായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 100 റിയാലിൽ നിന്ന് 500 റിയാൽ വരെ പിഴയും, ഒരു വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്നതാണ്. കൂടാതെ, തൊഴിലാളികൾക്കായി വിശ്രമ സൗകര്യങ്ങൾ ഒരുക്കാത്ത കമ്പനികളെയും നിയമപരമായി നടപടിയെടുത്ത് തടയുമെന്ന് അധികൃതർ അറിയിച്ചു.
വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശരീരജലാംശം കുറയുന്നത് ഒഴിവാക്കാൻ വേണ്ടത്ര കുടിവെള്ളം ഉറപ്പാക്കേണ്ടതുണ്ടെന്നും, അതിന് വേണ്ട നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.