‘വിശപ്പുരഹിത കേരളം- ജനകീയ ഹോട്ടല്‍ ‘പദ്ധതിയുടെ ഭാഗമായി ആവശ്യമായവര്‍ക്ക് സാമൂഹിക അടുക്കളകള്‍ വഴി ഭക്ഷണം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ തദ്ദേശവകുപ്പ് കുടുംബശ്രീകള്‍ക്ക് നിര്‍ദേശം നല്‍കി
തൃശൂര്‍: ലോക്ഡൗണ്‍ മൂലം ഭക്ഷണം കിട്ടാതെ വലയുന്നവര്‍ക്കായി സാമൂഹിക അടക്കളകള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാകുന്നു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്വന്തമായി ഭക്ഷണം പാചകം ചെയ്യാന്‍ വകയില്ലാത്തവര്‍ക്കുമായി ഭക്ഷണമെത്തിക്കുകയാണ് സര്‍ക്കാര്‍ സാമൂഹിക അടുക്കള മുഖേന ലക്ഷ്യമിടുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ സാമൂഹിക അടുക്കളകളില്‍ ഭക്ഷണം ലഭ്യമാക്കും. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയ സാമൂഹിക അടുക്കള പദ്ധതിയുടെ നടത്തിപ്പു ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ്.
‘വിശപ്പുരഹിത കേരളം- ജനകീയ ഹോട്ടല്‍ ‘പദ്ധതിയുടെ ഭാഗമായി ആവശ്യമായവര്‍ക്ക് സാമൂഹിക അടുക്കളകള്‍ വഴി ഭക്ഷണം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ തദ്ദേശവകുപ്പ് കുടുംബശ്രീ കള്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന ദുര്‍ബല വിഭാഗങ്ങളുടെ പട്ടികയിലു ള്ളവര്‍ക്കാണ് ഭക്ഷണം ലഭ്യമാക്കുക. ഭക്ഷണം ആവശ്യമുള്ള കോവിഡ് രോഗികള്‍, ഹോം ഐസൊ ലേഷനില്‍ കഴിയുന്നവര്‍, സാമൂഹിക പെന്‍ഷന്‍ വാങ്ങുന്നവര്‍, കിടപ്പുരോഗികള്‍, മത്സ്യത്തൊഴി ലാളികള്‍, പട്ടിക ജാതി, പട്ടികവിഭാഗ കോളനിയിലുള്ളവര്‍, അതിഥി തൊഴിലാളി ക്യാമ്പുകളിലു ള്ളവര്‍, ഭിക്ഷാടകര്‍, അഗതികള്‍ തുടങ്ങിയവര്‍ക്കാണ് സര്‍ക്കാര്‍ ഭക്ഷണം നല്‍കുക.
തദ്ദേശസ്ഥാപനങ്ങള്‍ ഇവരുടെ വാര്‍ഡ് തിരിച്ച പട്ടിക സൂക്ഷിക്കേണ്ടതും ആഴ്ചതോറും പുതുക്കേണ്ട തുമാണെന്ന് തദ്ദേശ വകുപ്പ് നിര്‍ദേശിച്ചി ട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ അവരുടെ പരിധിയിലെ ജന കീയ ഹോട്ടലുകളെയാണ് സാമൂഹിക അടുക്കള തുടങ്ങാന്‍ ചുമതലപ്പെടുത്തുക. ജനകീയ ഹോട്ട ലുകള്‍ ഇല്ലെങ്കില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സാമൂഹിക അടുക്കള തുടങ്ങാനും നിര്‍ദേ ശിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട ഭൗതിക സാഹചര്യം തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കും.
സന്നദ്ധ പ്രവര്‍ത്തകരെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനകീയ ഹോട്ടലുകളില്‍ 20 രൂപക്ക് ഭക്ഷണ പ്പൊതി ഉറപ്പുവരുത്തണം. പൊതി വീട്ടില്‍ എത്തിക്കാ ന്‍ അഞ്ച് രൂപ അധികം വാങ്ങാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സാമൂഹിക അടുക്കളയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സാമൂഹിക അടുക്കളക്ക് 50,000 രൂപ തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്നും വകുപ്പ് നിര്‍ദേശിച്ചു. സാമൂഹിക അടുക്കള നടത്തിപ്പിന് സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ച് കുടുംബശ്രീകള്‍ക്ക് നല്‍കാന്‍ തദ്ദേശവകുപ്പ് സ്ഥാപന ങ്ങള്‍ നേതൃത്വമെടുക്കണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തദ്ദേശ ജനപ്രതിനിധികളുമായി നടത്തിയ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.