സുധീര്‍നാഥ്
വിറക് കടകളും, അറക്കപ്പൊടി കടകളും ഇല്ലാത്ത ഗ്രാമങ്ങള്‍ ഉണ്ടായിരുന്നില്ല. പറമ്പില്‍ നിന്ന് ലഭിക്കുന്ന മടലും മറ്റ് വിറകുകളും പലര്‍ക്കും തികയാതെ വരും. അപ്പോള്‍ പാചകത്തിന് വിറക് വേണ്ടി വരും. അത് നല്‍കാന്‍ വിറക് വില്‍പ്പന ഉണ്ടായിരുന്നു. മരത്തിന്‍റെ മില്ലില്‍ നിന്ന് ലഭിക്കുന്ന പൊടിയാണ് അറക്കപ്പൊടി. മരം അറക്കുമ്പോള്‍ ഉണ്ടാകുന്ന പൊടി എന്നതാണ് അറക്കപ്പൊടി. ഇതൊക്കെ വീടുകളില്‍ എത്തിക്കുന്ന ജോലി മാത്രം ചെയ്ത് ജീവിക്കുന്നവരും പണ്ട് ഉണ്ടായിരുന്നു.
ഉണിച്ചിറയില്‍ ഒന്നും, ചെമ്പ്മുക്കില്‍ രണ്ട് തടിമില്ലും ഉണ്ടായിരുന്നു. പലരും ഇവിടെ നിന്നാണ് വിറകും, അറക്കപ്പൊടിയും വാങ്ങിയിരുന്നത്. പൈപ്പ് ലൈന്‍ ജംഗ്ഷനില്‍ മൂസ വിറക് കച്ചവടം നടത്തിയിരുന്നു. മുടക്കത്തില്‍ സൗദ തോപ്പിലും, നാരായണന്‍ എന്നയാള്‍ വള്ളത്തോളിലും, മുഹമ്മദ് കരിമക്കാടും, മരോട്ടിച്ചോടില്‍ മാത്യു എ ജെയും, ക്യഷ്ണന്‍കുട്ടി തൈക്കാവിനടുത്തും വിറക് കച്ചവടം നടത്തിയിരുന്നവരാണ്. മുടക്കത്തില്‍ സൗദ മാത്രമാണ് ഇപ്പോഴും വിറക് കച്ചവടം നടത്തുന്നത്. വീടുകളേക്കാള്‍ കൂടുതലും, കാറ്ററിങ്ങുകാരും, ഹോട്ടലുകാരുമാണ് വിറകിന്‍റെ ഉപഭോക്താക്കള്‍. അഞ്ച് കിലോ, പത്ത് കിലോ കട്ടികള്‍ വെച്ച് വലിയ ത്ലാസില്‍ വിറകുകള്‍ തൂക്കി നല്‍കും. മരങ്ങള്‍ മുറിച്ചത് ലോറിയില്‍ കൊണ്ടു വരും. അത് പറമ്പില്‍ ഇട്ട് വിറകുകള്‍ ആക്കുന്നതിന് ജോലിക്കാരുണ്ടായിരുന്നു. മലയാളികളായിരുന്നു ഈ പണികള്‍ അന്ന് ചെയ്തിരുന്നത്. ഇന്നായിരുന്നെങ്കില്‍ അതിഥി തൊഴിലാളികളായിരുന്നേനേ…!
വിറക് അടുപ്പുകള്‍ വീടിന് പുറത്തുള്ള ചെറിയ പുരയിലാണ് ഉണ്ടാകുക. വിറക് മഴ നനയാതെ സൂക്ഷിക്കാന്‍ അവിടെ സംവിധാനമുണ്ടാകും. മൂന്ന് വലിയ കല്ലുകള്‍ കൊണ്ടുണ്ടാക്കുന്ന അടുപ്പില്‍ വിറക് കൊണ്ട് തീകത്തിച്ചായിരുന്നു പാചകം. വാങ്ങുന്ന വിറക് ഉണങ്ങിയതല്ലെങ്കില്‍ കത്തില്ല. വിറക് ഉണക്കാന്‍ ഇടുന്നത് അക്കാലത്ത് പതിവാണ്. മഴക്കാലമായാലാണ് കൂടുതല്‍ ബുദ്ധിമുട്ട്. വിറക് അടുപ്പുള്ള വീടിന്‍റെ അടുക്കള കറുത്തിരുണ്ടിരിക്കും. അടുക്കളയില്‍ നിന്നുള്ള പുക ചിലപ്പോള്‍ വീടിനുള്ളിലും വരും. ഉണക്ക ഓല അടുപ്പ് വേഗം കത്താന്‍ ഉപയോഗിച്ചിരുന്നു. പറമ്പില്‍ നിന്ന് ലഭ്യമായ ചുള്ളി കൊമ്പും, തേങ്ങയുടെ മടലും അടുപ്പില്‍ കത്തിക്കാന്‍ ഉപയോഗിക്കും. ചിരട്ട പോലും കത്തിക്കാന്‍ ഉപയോഗിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.