ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കാണാതായ ദലിത് യുവതിയുടെ മൃതദേഹം സമാജ്വാദി പാര്‍ട്ടി മുന്‍ മന്ത്രി ഫത്തെ ബഹദൂര്‍ സിങ് നിര്‍മിച്ച ആശ്രമത്തിന്റെ സമീപമുള്ള ഒഴി ഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കാണാതായ ദലിത് യുവതിയുടെ മൃതദേഹം സമാജ്വാദി പാര്‍ട്ടി മു ന്‍ മന്ത്രി ഫത്തെ ബഹദൂര്‍ സിങ് നിര്‍മിച്ച ആശ്രമത്തിന്റെ സമീ പമുള്ള ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നി ലയില്‍ കണ്ടെത്തി. ഡിസംബര്‍ എട്ടിനാണ് 22കാരിയായ യുവതിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് ജനുവരി 24ന് ഫത്തെ ബഹദൂര്‍ സിങ്ങിന്റെ മകന്‍ രാജോള്‍ സിങിനെ ഉന്നാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രാജോള്‍ സിങില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. മൊബൈല്‍ നിരീക്ഷണവും പ്രാദേശിക ഇന്റലി ജന്‍സിന്റെ സഹായവും യുവതിയെ മറവ് ചെയ്ത സ്ഥലം കണ്ടെത്താന്‍ നിര്‍ണായകമായതായി ഉന്നാവ് അഡിഷണല്‍ പൊലീസ് സൂപ്രണ്ട് ശശി ശേഖര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. കണ്ടെടുക്കുമ്പോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ദലിത് യുവതിയുടെ തിരോധാനം ഉത്തര്‍പ്രദേശില്‍ വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കു വഴിവച്ചി രു ന്നു. കഴിഞ്ഞ ജനുവരി 24ന് ലഖ്‌നൗവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെ ത്തിയ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വാഹനത്തിനു മുന്‍പില്‍ യുവതിയുടെ അമ്മ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതിനു തൊട്ടുപിന്നാലെയാണ് രാജോള്‍ സിങിനെ അറസ്റ്റ് ചെയ്തത്.
യുവതിയെ കാണാതായതിനു തൊട്ടുപിന്നാലെ സംഭവത്തില്‍ രാജോള്‍ സിങിനെ സംശയിക്കുന്നതായും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ മാതാപിതാ ക്കള്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. രാജോള്‍ സിങിനെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നട ന്നുവെന്നും പൊലീസ് അലം ഭാവം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തുകയും ചെയ്തു. പ്രദേശത്തെ സ്റ്റേഷന്‍ ഓഫീസറായ അഖിലേഷ് ചന്ദ്ര പാണ്ഡയെ കേസില്‍ അന്വേഷണം വൈകിപ്പിച്ചതിനു സസ്‌പെന്‍ഡ് ചെയ്തിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.