Business

യുപിഐ വഴി എന്‍പിഎസില്‍ നിക്ഷേപിക്കാം

ദേശീയ പെന്‍ഷന്‍ പദ്ധതി (നാഷണല്‍ പെ ന്‍ഷന്‍ സിസ്റ്റം)യില്‍ യൂണിഫൈഡ്‌ പേമെന്റ്‌ ഇന്റര്‍ഫേസ്‌ (യുപിഐ) വഴി നിക്ഷേപിക്കാന്‍ അവസരം. അതേ സമയം എന്‍എസ്‌ഡിഎല്‍ (ഇഎന്‍പിഎസ്‌) പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ്‌ യുപിഐ വഴി നിക്ഷേപിക്കുന്നതെങ്കില്‍ ഒരു തവണ 2000 രൂപ വരെ മാത്രമേ നിക്ഷേപിക്കാനാകൂ.

യുപിഐ ഇടപാട്‌ ബാങ്കുകളുടെ മധ്യവര്‍ത്തി പ്ലാറ്റ്‌ഫോം വഴിയാണ്‌ നടത്തുന്നതെങ്കില്‍ 2000 രൂപക്ക്‌ 10 രൂപ ചാര്‍ജ്‌ ഈടാക്കുന്നതാണ്‌. ഇത്‌ നിക്ഷേപത്തിന്റെ 0.5 ശതമാനം വരും. അതേ സമയം നെറ്റ്‌ ബാങ്കിംഗ്‌ വഴി വലിയ തുക നിക്ഷേപിക്കുമ്പോള്‍ 0.1 ശതമാനം ചാര്‍ജ്‌ മാത്രമേ നല്‍കേണ്ടതുള്ളൂ.

എന്‍എസ്‌ഡിഎല്‍ വഴി നിക്ഷേപിക്കാന്‍ enps.nsdl.com എന്ന ലിങ്കാണ്‌ ഉപയോഗിക്കേണ്ടത്‌. ഈ വെബ്‌സൈറ്റില്‍ പെര്‍മനന്റ്‌ അക്കൗണ്ട്‌ നമ്പര്‍ (പ്രാന്‍) നല്‍കിയാല്‍ വണ്‍ ടൈം പാസ്‌വേര്‍ഡ്‌ (ഒടിപി) രജിസ്റ്റര്‍ ചെയ്‌ത മൈബൈല്‍ ഫോണിലും ഇ-മെയില്‍ വിലാസത്തിലും ലഭ്യമാകും. ഇത്‌ വെബ്‌സൈറ്റില്‍ നല്‍കിയാല്‍ എസ്‌ബിഐ ഇ-പേ, യുപിഎ എന്നീ പേമെന്റ്‌ ഗേറ്റ്‌ വേകളില്‍ ഒന്ന്‌ തിരഞ്ഞെടുക്കാം. നിങ്ങളുടെ യുപിഐ ആപ്ലിക്കേഷനിലേക്ക്‌ (ഗൂഗ്‌ള്‍ പേ, ഭീം, ഫോണ്‍പേ, മൊബിക്വിക്ക്‌ തുടങ്ങിയവ) റിക്വസ്റ്റ്‌ പോകുന്നതാണ്‌. തുടര്‍ന്ന്‌ പിന്‍നമ്പരുകള്‍ നല്‍കി ഇടപാട്‌ പൂര്‍ത്തിയാക്കാം.

യുപിഐ ആപ്ലിക്കേഷനിലൂടെ ഒരു തവ ണ 2000 രൂപ മാത്രമേ നിക്ഷേപിക്കാനാകൂ എന്ന പരിമിതിയുണ്ട്‌. വലിയ തുക നിക്ഷേപിക്കണമെങ്കില്‍ പല തവണയായി ചെയ്യേണ്ടി വരും. അതുകൊണ്ടുതന്നെ വലിയ തുക നിക്ഷേപിക്കുന്നവര്‍ക്ക്‌ നെറ്റ്‌ ബാങ്കിംഗ്‌ തന്നെയാണ്‌ അഭികാമ്യം.

ആദായനികുതി നിയമം 80 സി ഉള്‍പ്പെടെയുള്ള നികുതി ഒഴിവുകള്‍ ലഭ്യമല്ലാത്ത പുതിയ നികുതി സമ്പ്രദായത്തിലും ആദായ നികുതി നിയമം 80 ഡിഡി പ്രകാരമുള്ള ദേ ശീയ പെന്‍ഷന്‍ പദ്ധതിയിലെ 50,000 രൂപ വ രെയുള്ള നിക്ഷേപത്തിന്‌ നികുതി ഇളവ്‌ തുടരും. ഇത്‌ ദേശീയ പെന്‍ഷന്‍ പദ്ധതിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന കാര്യമാണ്‌. അടുത്ത സാമ്പത്തിക വര്‍ഷത്തിലാണ്‌ പു തിയ നികുതി സമ്പ്രദായത്തിലേക്ക്‌ മാറാന്‍ അവസരം ലഭിക്കുന്നത്‌. ഇങ്ങനെ മാറുന്നവര്‍ക്ക്‌ എന്‍പിഎസിലെ നിക്ഷേപത്തിന്‌ നി കുതി ഇളവ്‌ തുടര്‍ന്നും അവകാശപ്പെടാനാകും.

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ പ്രതിവര്‍ ഷം നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 1000 രൂപയാണ്‌. പിപിഎഫ്‌ പോലുള്ള പദ്ധതികളില്‍ നിന്ന്‌ വ്യത്യസ്‌തമായി നിക്ഷേപിക്കാവുന്ന പരമാവധി തുകയ്‌ക്ക്‌ പരിധിയില്ല. എ ത്ര തുക വേണമെങ്കിലും നിക്ഷേപിക്കാന്‍ അ വസരമുണ്ട്‌. വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ തവണകളായി നിക്ഷേപിക്കാവുന്നതാണ്‌. ഒരു തവണ നിക്ഷേപം നടത്താവുന്ന കുറഞ്ഞ തുക 500 രൂപയാണ്‌.

നിക്ഷേപത്തിന്റെ മൂന്ന്‌ഘട്ടങ്ങള്‍ക്കും- നിക്ഷേപത്തിനും നിക്ഷേപത്തില്‍ നിന്നുള്ള നേട്ടത്തിനും പിന്‍വലിക്കുന്ന തുകയ്‌ക്കും – നികുതി ബാധകമല്ലാത്ത പദ്ധതിയാണ്‌ എന്‍ പിഎസ്‌. നേരത്തെ എന്‍പിഎസിലെ നിക്ഷേ പത്തിനും നിക്ഷേപത്തില്‍ നിന്നുള്ള നേട്ട ത്തിനും മാത്രമായിരുന്നു നികുതി ബാധകമ ല്ലാതിരുന്നത്‌. ഇപ്പോള്‍ മൂന്നാമത്തെ ഘട്ടത്തി ലെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്‌.

എന്‍പിഎസ്‌ നിക്ഷേപം കാലയളവ്‌ പൂര്‍ത്തിയാകുന്നതിന്‌ മുമ്പ്‌ മൂന്ന്‌ തവണ നി കുതി ബാധ്യതയില്ലാതെ ഭാഗികമായി പിന്‍വലിക്കാവുന്നതാണ്‌.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.