വെബ് ഡെസ്ക്ക്
കൊച്ചി: രാജ്യത്തെ മത്സ്യോൽപ്പാദനം 2024 -25 ൽ 220 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കി. പദ്ധതിയിലൂടെ കയറ്റുമതി വരുമാനം ഒരു ലക്ഷം കോടി രൂപയായി വർധിക്കും. പ്രത്യക്ഷമായും പരോക്ഷമായും 55 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. കേരളത്തിലെ മത്സ്യമേഖലക്കും പദ്ധതി പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (പി.എം.എം.എസ്.വൈ.) എന്ന പേരിലാണ് പദ്ധതി തയ്യാറാക്കിയത്. നിലവിലെ (2018 -19) 137.58 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 9 ശതമാനം വാർഷിക വളർച്ച കൈവരിച്ച് ലക്ഷ്യം നേടാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര മത്സ്യ, മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി ഗിരിരാജ് സിംഗാണ് പദ്ധതി പ്രഖ്യാപിച്ചത്.
മത്സ്യബന്ധന യാനങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിലൂടെ ആദ്യമായി നിലവിൽ വരും. 2020 – 21 സാമ്പത്തിക വർഷം മുതൽ 2024 -25 സാമ്പത്തിക വർഷം വരെ അഞ്ച് വർഷത്തേക്ക് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും. ആകെ 20,050 കോടി രൂപയാണ് പദ്ധതി ചെലവ്. 9,407 കോടി രൂപ കേന്ദ്രവും 4,880 കോടി രൂപ സംസ്ഥാനങ്ങളും 5,763 കോടി രൂപ ഗുണഭോക്താക്കളും വഹിക്കാനാണ് ധാരണ.
വിപണനശൃംഖല അധുനികമാക്കും
മത്സ്യബന്ധന അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവിന്റെ 42 ശതമാനം വിനിയോഗിക്കും. മത്സ്യം പിടിച്ചശേഷമുണ്ടാകുന്ന പലവിധത്തിലുള്ള നഷ്ടങ്ങൾ നിലവിലെ 25 ൽ നിന്ന് 10 ശതമാനമാക്കി കുറക്കും. ഇതിനായി വിപണന ശൃംഖല ആധുനികവൽക്കരിക്കും. ‘സ്വത് സാഗർ’ പദ്ധതിയിലൂടെ മത്സ്യബന്ധന യാനങ്ങൾക്കുള്ള ഇൻഷുറൻസ് കവറേജ്, ഇലക്ട്രോണിക് വ്യാപാരം, വിഭവ സർവ്വേ, ഐ.ടി. അധിഷ്ഠിത ദേശീയ ഡാറ്റാബോസ് രൂപീകരണം എന്നിവയും ലക്ഷ്യമിടുന്നു.
മത്സ്യകർഷകർക്ക് സംഘങ്ങൾ
സാഗർമിത്ര പദ്ധതിയിലൂടെ മത്സ്യകർഷക ഉൽപ്പാദക സംഘങ്ങൾ രൂപീകരിക്കും. തീരദേശ മത്സ്യഗ്രാമങ്ങളിൽ 3477 സാഗർമിത്ര സംഘങ്ങൾ രൂപീകരിച്ച് യുവാക്കളെ മത്സ്യബന്ധന മേഖലയിലേയ്ക്ക് കൂടുതൽ ആകർഷിക്കും. സ്വകാര്യ മേഖലയിൽ കൂടുതൽ ഫിഷറീസ് എക്സ്റ്റൻഷൻ സർവ്വീസ് സെന്ററുകൾ ആരംഭിച്ചു പ്രൊഫഷണൽ വൈദഗ്ധ്യമുള്ള യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
അക്വാകൾച്ചർ വർദ്ധിപ്പിക്കും
ദേശീയതലത്തിൽ അക്വാകൾച്ചർ ഉൽപ്പാദനം നിലവിലെ ശരാശരിയായ ഹെക്ടറിന് 3 ടൺ എന്നതിൽ നിന്ന് 5 ടണ്ണിലേക്ക് ഉയർത്താൻ പദ്ധതി സഹായിക്കുമെന്ന് ഫിഷറീസ് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഗുണനിലവാരമുള്ള മത്സ്യയിനങ്ങൾ, ജനിതക ഗുണമേന്മ വർധിപ്പിക്കൽ, മറ്റു മത്സ്യ ആരോഗ്യസംരക്ഷണ നടപടികൾ എന്നിവയിലൂടെ ഇത് സാധ്യമാകും.
കയറ്റുമതിക്ക് ഊന്നൽ
ആഗോള മത്സ്യോത്സപ്പാദനത്തിന്റെ 7.73 ശതമാനമുള്ള ഇന്ത്യയുടെ കയറ്റുമതി വരുമാനം (2018-19) 46,589 കോടി രൂപയാണ്. അന്താരാഷ്ട്രതലത്തിൽ നിലവിൽ അക്വാകൾച്ചറിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനവും മത്സ്യക്കയറ്റുമതിയിൽ നാലാം സ്ഥാനവുമാണുള്ളത്. കയറ്റുമതിയിലും, അക്വാകൾച്ചറിലും ഒന്നാമതെത്താൻ ഇന്ത്യക്ക് കഴിവുണ്ടന്ന് അധികൃതർ പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.