Home

പ്രവാസി വ്യവസായിയെ കൊലപ്പെടുത്തി ഹോമകുണ്ഡത്തില്‍ കത്തിച്ചു ; ഭാസ്‌കര്‍ ഷെട്ടി കൊലക്കേസില്‍ ഭാര്യക്കും മകനും കാമുകനും ജീവപര്യന്തം തടവ്

ഉഡുപ്പിയിലെ ബിസിനസ് പ്രമുഖനായിരുന്ന ഭാസ്‌കര്‍ ഷെട്ടി(52)യെ കാലപ്പെടുത്തി ഹോമകു ണ്ഡ ത്തില്‍ കത്തിച്ച വിവാദ കേസില്‍ ഭാര്യ രാജേശ്വരി ഷെട്ടി, മകന്‍ നവനീത് ഷെട്ടി, ജ്യോത്സ്യന്‍ നിര ഞ്ജന്‍ ഭട്ട് എന്നിവര്‍ക്ക് ജീവപര്യന്തം തടവ്

മംഗളൂരു: പ്രവാസി വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തി ശേഷം ഹോമകുണ്ഡത്തിലിട്ട് ക ത്തിച്ച വിവാദമായ ഭാസ്‌കര്‍ ഷെട്ടി വധക്കേസില്‍ ഭാര്യ രാജേശ്വരി ഷെട്ടി, മകന്‍ നവനീത് ഷെട്ടി, രാജേശ്വരിയുടെ സുഹൃത്തും കാര്‍ക്കള നന്ദാലികെയിലെ ജ്യോത്സ്യന്‍ നിരഞ്ജന്‍ ഭട്ട് എന്നിവര്‍ക്ക് ജീവപര്യന്തം തടവ്. ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

കൊലപാതകം നടന്ന് അഞ്ചുവര്‍ഷം തികയാന്‍ ഒന്നര മാസം ബാക്കിനില്‍ക്കെയാണ് കേസില്‍ വി ചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞത്. മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവാണ് കോ ടതി ശിക്ഷ വിധിക്കുകയായിരുന്നു. ഇതിനിടെ പ്രതികളില്‍ രാജേശ്വരിയും രാഘവേന്ദ്രയും ജാമ്യ ത്തിലിറങ്ങി.നവനീതും നിരഞ്ജനും ബെംഗളൂരു ജയിലിലാണുള്ളത്. വിധിപ്രസ്താവം കേള്‍ ക്കാന്‍ രാജേശ്വരി ഷെട്ടിയും രാഘവേന്ദ്ര ഭട്ടും കോടതിയിലെത്തിയിരുന്നു. നിരഞ്ജനും നവനീതും ബെംഗളൂരുവിലെ ജയിലില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയും വിധിപ്രസ്താവം കേട്ടു.

തെളിവുനശിപ്പിച്ച കേസില്‍ പ്രതിചേര്‍ത്ത രാഘവേന്ദ്ര ഭട്ടിനെ കോടതി വെറുതെവിട്ടു. ഇതേ കുറ്റം ചുമത്തി പ്രതിചേര്‍ത്ത നിരഞ്ജന്റെ പിതാവ് ശ്രീനിവാസ് ഭട്ട് വിചാരണക്കാലയളവില്‍ മരിച്ചു. മൃതദേ ഹാവശിഷ്ടങ്ങളും ചാരവും നദിയില്‍ ഉപേക്ഷിക്കാന്‍ സഹായിച്ചെന്നതായിരുന്നു രാഘവേന്ദ്ര ഭട്ടി നെതിരേയുള്ള കുറ്റം. എന്നാല്‍ നിരഞ്ജനും മറ്റു പ്രതികളും തനിക്ക് നല്‍കിയത് മൃതദേഹാവശിഷ്ട ങ്ങളാണെന്ന് താനറിഞ്ഞിരുന്നില്ലെ ന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. ഇത് കോടതി അംഗീക രിക്കുകയായിരുന്നു.ഉഡുപ്പി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജെ.എന്‍. സുബ്രഹ്മ ണ്യയാണ് ശിക്ഷ വിധിച്ചത്.

2016 ജൂലൈ 28ന് ഉഡുപ്പി ഇന്ദ്രാളിയിലെ വീട്ടില്‍വെച്ച് ഷെട്ടിയെ കൊലപ്പെടുത്തിയശേഷം നിരഞ്ജ ന്‍ ഭട്ടിന്റെ വീട്ടിലെത്തിച്ച് ഹോമകുണ്ഡത്തില്‍ കത്തിക്കുകയും ചാരം നശിപ്പിക്കുകയും ചെയ്യുകയാ യിരുന്നു. സ്വത്ത് തര്‍ക്കവും രാജേശ്വരിയും നിരഞ്ജനുമായുള്ള അതിരുവിട്ട സൗഹൃദം ഷെട്ടി അറി ഞ്ഞതുമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.

കൂടാതെ സ്വത്ത് മുഴുവന്‍ തന്റെ പേരിലാക്കണമെന്ന് മകന്‍ നവനീത് ഷെട്ടി ഭാസ്‌കര്‍ ഷെട്ടിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. ഇതിനിടെ, നിരഞ്ജനും ഭാര്യയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചില ഫോട്ടോകളും ഷെട്ടിയ്ക്ക് ലഭിച്ചിരുന്നു. ഇതെല്ലാമാണ് കൊല പാതകത്തിന് കാരണമായത്.

ഭാസ്‌കര്‍ ഷെട്ടിയെ കാണാനില്ലെന്ന് മാതാവ് മണിപ്പാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ നട ത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തി ന്റെ ചുരുളഴിയുന്നതും പ്രതികള്‍ അറസ്റ്റിലാവു ന്നതും. ജൂലായ് 29നാണ് ഷെട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മാതാവ് ഗുലാബി മണിപ്പാല്‍ പൊലീസില്‍ നല്‍കുന്നത്. ഫോണില്‍ വിളിച്ചിട്ട് മകനെ കിട്ടുന്നില്ലെന്നും ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നതായും ഇവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് അന്വേ ഷണം ഊര്‍ജിതമാക്കി.

ഒടുവില്‍ ഷെട്ടി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ അതുവരെ സംശയമുനയിലായിരുന്ന ഭാര്യ യെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ഏഴാം തീയതിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പിറ്റേദിവസം നിരഞ്ജനും പൊലീസിന്റെ പിടിയിലായി. സ്വത്ത് ലഭിക്കില്ലെന്ന് മനസിലായതോടെയാണ് മൂവരും ചേര്‍ന്ന് ഷെട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് പത്താം തീയതി കല്‍ക്ക നദിയില്‍നിന്ന് ഷെട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹാ വശിഷ്ട ങ്ങളും എല്ലുകളും കണ്ടെടുത്തു. ഇത് ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കി. ഷെട്ടിയുടെ മാതാവിന്റെ ഡി.എന്‍.എയും കണ്ടെടുത്ത എല്ലുകളിലെ ഡി.എന്‍.എയും ഒരു പോലെയാണെന്ന് കണ്ടെത്തിയതോടെയാണ് കൊല്ലപ്പെട്ടത് ഷെട്ടി തന്നെയാണെന്നതിന് ശാസ്ത്രീയമായ സ്ഥിരീകര ണമായത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.