Business

പേഴ്‌സണല്‍ ഫിനാന്‍സ്‌ : സേവിങ്‌സ്‌ അക്കൗണ്ടുകള്‍ രണ്ടില്‍ കൂടുതല്‍ വേണ്ട

കെ.അരവിന്ദ്‌

ആവശ്യത്തില്‍ കൂടുതല്‍ ബാങ്ക്‌ അക്കൗണ്ടുകള്‍ നിലനിര്‍ത്തുന്നവരാണ്‌ പലരും. ജോലി മാറുമ്പോള്‍ പുതിയ ബാങ്ക്‌ അക്കൗണ്ടുകള്‍ തുറക്കുന്നത്‌ പതിവാണ്‌. അതുപോലെ ഹോം ലോണ്‍ എടുക്കുമ്പോഴും പുതിയ അക്കൗണ്ടുകള്‍ തുറക്കേണ്ടി വരാറുണ്ട്‌.

വേള്‍ഡ്‌ ബാങ്കിന്റെ ഗ്ലോബല്‍ ഫിന്‍ഡെക്‌സ്‌ റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യയിലെ ബാങ്ക്‌ അക്കൗണ്ട്‌ ഉടമകളില്‍ പകുതി പേരും സജീവമല്ലാത്ത ഒരു അക്കൗണ്ടെങ്കിലുമുള്ളവരാണ്‌. ഇത്‌ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമാണ്‌. വികസിത രാജ്യങ്ങളില്‍ 25 ശതമാനം പേര്‍ക്ക്‌ മാത്രമാണ്‌ സജീവമല്ലാത്ത അക്കൗണ്ടുകളുള്ളത്‌.

അക്കൗണ്ടുകളുടെ എണ്ണം കൂടുന്നതിന്‌ അനുസരിച്ച്‌ കൂടുതല്‍ പണം അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ടി വരും. മിക്ക ബാങ്കുക ളുടെയും സേവിങ്‌സ്‌ അക്കൗണ്ടുകളില്‍ മി നിമം ബാലന്‍സ്‌ നിലനിര്‍ത്തിയിരിക്കണം. ബാങ്കുകള്‍ക്കും ശാഖകള്‍ക്കും അനുസരിച്ച്‌ മിനിമം ബാലന്‍സ്‌ തുക വ്യത്യസ്‌തമാണ്‌.

സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകളില്‍ നിന്ന്‌ ലഭിക്കുന്ന പലിശ 2.70 ശതമാനം മു തല്‍ നാല്‌ ശതമാനം വരെയാണ്‌. ഇത്ര കുറ ഞ്ഞ പലിശ മാത്രം ലഭിക്കുന്ന അക്കൗണ്ടുകളില്‍ ഉയര്‍ന്ന തുക മിനിമം ബാലന്‍സ്‌ നിലനിര്‍ത്തേണ്ടി വരുന്നത്‌ നിക്ഷേപം നടത്തുന്നതിനെ പ്രതികൂലമായി ബാധിക്കാം. ഈ തുക ഫിക്‌സഡ്‌ ഡെപ്പോസിറ്റില്‍ നിക്ഷേപിക്കുകയാണെങ്കില്‍ അതിന്റെ ഇരട്ടിയോളം പലിശ ലഭിക്കാവുന്നതാണ്‌. മ്യൂച്വല്‍ ഫണ്ട്‌ പോലുള്ള ഉയര്‍ന്ന റിട്ടേണ്‍ കിട്ടുന്ന മാര്‍ഗങ്ങളിലും നിക്ഷേപിക്കാവുന്നതാണ്‌.

സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ ഉടമകള്‍ ഡെബിറ്റ്‌ കാര്‍ഡ്‌ ചാര്‍ജുകള്‍ പോലുള്ള ഫീ സുകളും നല്‍കേണ്ടതുണ്ട്‌. ഉപയോഗിച്ചില്ലെങ്കില്‍ പോലും ഈ ചാര്‍ജ്‌ ഈടാക്കുന്നതാണ്‌. ഇതെല്ലാം അമിത ചെലവുകളാണ്‌ വരുത്തിവെക്കുന്നത്‌.

സാധാരണ സാലറി അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ്‌ നിലനിര്‍ത്തേണ്ടതില്ല. അതേ സമയം സാലറി അക്കൗണ്ടില്‍ തുടര്‍ച്ചയായി മൂന്ന്‌ മാസം ശമ്പളം ക്രെഡിറ്റ്‌ ചെയ്‌തില്ലെങ്കില്‍ അത്‌ സാധാരണ സേവിങ്‌സ്‌ അ ക്കൗണ്ടായി മാറും. അങ്ങനെ വരുമ്പോള്‍ മി നിമം ബാലന്‍സ്‌ നിലനിര്‍ത്തിയില്ലെങ്കില്‍ പി ഴ നല്‍കേണ്ടി വരും.

രണ്ടോ അതിലേറെയോ വര്‍ഷങ്ങള്‍ ഒരു അക്കൗണ്ടില്‍ യാതൊരു ഇടപാടും നടത്തിയില്ലെങ്കില്‍ അത്‌ മരവിപ്പിക്കപ്പെടും. അതോ ടെ ഡെബിറ്റ്‌ കാര്‍ഡ്‌ വഴിയോ ചെക്ക്‌ വഴിയോ ഓണ്‍ലൈന്‍ ബാങ്കിങ്‌ വഴിയോ ഒരു ഇടപാ ടും നടത്താനാകാതെ പോകും. ബാങ്ക്‌ ശാഖയില്‍ ഒരു അപേക്ഷ പൂരിപ്പിച്ച്‌ നല്‍കിയാല്‍ മാത്രമേ അക്കൗണ്ട്‌ വീണ്ടും സജീവമാവുകയുള്ളൂ. ജോയിന്റ്‌ അക്കൗണ്ട്‌ ആണെങ്കില്‍ എല്ലാ അക്കൗണ്ട്‌ ഉടമകളുടെയും അനുമതിയോടെ മാത്രമേ ഇത്‌ സാധ്യമാകൂ.

വിവിധ ഇടപാടുകള്‍ക്കായി വിവിധ അ ക്കൗണ്ടുകളാണ്‌ ലിങ്ക്‌ ചെയ്‌തിരിക്കുന്നതെങ്കില്‍ ഇടപാടുകള്‍ നടത്തുന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകുക സ്വാഭാവികം. അതുപോലെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴും വിവിധ സേവിങ്‌സ്‌ അക്കൗണ്ടുകളില്‍ നിന്നുള്ള പലിശ സംബന്ധിച്ച വിവരം നല്‍കേണ്ടതുണ്ട്‌. അതുപോലെ വി വിധ കാര്‍ഡുകളും ചെക്ക്‌ ബുക്കുകളും കൈ കാര്യം ചെയ്യുന്നതും തലവേദനയായി മാറാം. ഓരോ അക്കൗണ്ടിന്റെയും പാസ്‌ വേര്‍ഡുകള്‍ ഓര്‍മിച്ചു വെക്കുന്നതും പ്രയാസമുള്ള കാര്യമാണ്‌.

സേവിങ്‌സ്‌ അക്കൗണ്ടുകളുടെ എണ്ണം രണ്ടില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ്‌ ഇത്തരം തലവേദനകള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗം. സാലറി അക്കൗണ്ടുള്ളവര്‍ക്ക്‌ അത്‌ നിലനിര്‍ത്തിയേ മതിയാകൂ. മറ്റൊരു കമ്പനിയിലേക്ക്‌ മാറുമ്പോള്‍ പുതിയ സാലറി അക്കൗണ്ട്‌ തുറയ്‌ക്കേണ്ടി വരികയാണെങ്കില്‍ പഴയ അക്കൗണ്ട്‌ ക്ലോസ്‌ ചെയ്യാന്‍ ശ്രദ്ധിക്കുക. സാലറി അക്കൗണ്ടിന്‌ പുറമെ ഒരു അക്കൗണ്ട്‌ കൂടിയാകാം. ഇത്‌ ജോയിന്റ്‌ അക്കൗണ്ട്‌ ആണെങ്കില്‍ നിങ്ങള്‍ക്കും നിങ്ങളുടെ ജീവിതപങ്കാളിക്കും അത്‌ കൈകാര്യം ചെയ്യാം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.