ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്‌റ്റന്‍ വിരമിക്കുമ്പോള്‍ ആരാധകരുടെ മനസില്‍ നിഴലിക്കുന്നത് വിജയങ്ങളുടെ മല കയറുമ്പോഴും നിര്‍മമത്വത്തോടെയുള്ള ആ മുഖഭാവവും അതിനാടകീയത നിറഞ്ഞുനിന്ന ഒട്ടേറെ ഇന്നിങ്‌സുകളിലെ ഇച്ഛാശക്തി നിറഞ്ഞ പോരാട്ടത്തിന്റെ കരുത്തുമാണ്. ക്രിക്കറ്റിന്റെ പാഠപുസ്‌തകങ്ങളില്‍ അഭിരമിച്ചവരുമായി ഒരു തരത്തിലും താരതമ്യം ചെയ്യാനാകാത്ത ആ പ്രതിഭയുടെ ക്യാപ്‌റ്റന്‍സിയാണ് ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടി തനത്. ഐസിസിയുടെ മൂന്ന് കപ്പുകളിലും ഇന്ത്യയെ ജേതാക്കളാക്കിയ ഏക ക്യാപ്‌റ്റന്‍ എന്ന നേട്ടം ധോണിക്ക് മാത്രമായി അലങ്കരിക്കാനാകുന്നത് ക്യാപ്‌റ്റന്‍സിയില്‍ അദ്ദേഹം പുലര്‍ത്തിയ അസാധാരണവും വ്യത്യസ്‌തവുമായ തീരുമാനങ്ങളെടുക്കുന്ന രീതി കൂടിയായിരുന്നു.
ക്രിക്കറ്റിന്റെ പാഠപുസ്‌തകങ്ങളില്‍ ഇല്ലാത്ത ഷോട്ടുകളുമായി കളം നിറയുന്ന കാര്യത്തില്‍ ധോണിയെ താരതമ്യം ചെയ്യാവുന്നത് മുന്‍ ശ്രീലങ്കന്‍ ക്യാപ്‌റ്റന്‍ സനത് ജയസൂര്യയുമായാണ്. ഏകദിന ക്രിക്കറ്റിലെ ഓപ്പണിംഗ് സങ്കല്‍പ്പത്തെ മാറ്റിമറിച്ചത് ജയസൂര്യയായിരുന്നു. ഇടിമിന്നല്‍ പോലെ ആഞ്ഞടിച്ച് അതിവേഗം വാരികൂട്ടുന്ന സ്‌കോറുകളുടെ അടിത്തറ ഓപ്പണിംഗിലൂടെ ടീമിന് നേടികൊടുക്കുക എന്നതായിരുന്നു ജയസൂര്യയുടെ ശൈലി. ആദ്യത്തെ 15 ഓവറില്‍ 100 റണ്‍സ് നേടുക എന്ന നിലയിലേക്ക് ഏകദിന ക്രിക്കറ്റിലെ ഗെയിം പ്ലാന്‍ അഴിച്ചുപണിയുന്നതിലേക്ക് ജയസൂര്യയുടെ കാലത്ത് മറ്റ് ക്രിക്കറ്റ് ടീമുകളും നിര്‍ബന്ധിതരായി. ജയസൂര്യ ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായത് ടെക്‌സ്റ്റ് ബുക്ക് ഷോട്ടുകളെ അതിവര്‍ത്തിക്കുന്ന ഇന്നിങ്ങ്‌സുകളിലൂടെയായിരുന്നുവെങ്കില്‍ ധോണി ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച `ഫിനിഷര്‍’ ആയി മാറിയത് സമാനമായ ശൈലിയിലൂടെയായിണ്.
കപില്‍ദേവും സച്ചിനുമൊക്കെ വിരമിച്ചപ്പോള്‍ അതുപോലൊരാള്‍ ഇനിയില്ല എന്നായിരുന്നു ആരാധകര്‍ സങ്കടപ്പെട്ടിരുന്നത്. ധോണിയുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. ധോണിക്ക് തുല്യന്‍ ധോണി മാത്രം. പരിമിത വിഭവങ്ങളില്‍ നിന്നും പരമാവധി വിളവെടുപ്പ് നേടാനുള്ള വൈദഗ്‌ധ്യം ധോണി തന്റെ കളിയിലായാലും ക്യാപ്‌റ്റന്‍സിയിലായാലും നിലനിര്‍ത്തി. ഈ അസാധാരണ വൈദഗ്‌ധ്യം തന്നെയാണ് ധോണിയെ അതുല്യനാക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.