സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും ഗുരുതര കേസുകള്‍ വര്‍ധി ച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സീന്‍ അതിജീവിക്കാന്‍ കഴിയുന്ന വൈറസാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക. ഈ ഘട്ടത്തെ നേരിടാന്‍ എല്ലാ കരുതലും മുഴുവന്‍ ജില്ലാ ആശുപത്രികളില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉറപ്പാക്കണം. പ്രാഥമികമായ കടമ ജീവന്‍ സംരക്ഷിക്കലാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗത്തെ കുറിച്ച് ആശങ്ക ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും ഗുരുതര കേസുകള്‍ വര്‍ധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തില്‍ ഇതുവരെ അതിന്റെ ഉച്ഛസ്ഥായി പിന്നിട്ടതായാണ് അനുമാനം. എന്നാല്‍ അതിന് ശേഷമാണ് രോഗവുമായി ബ ന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും സം ഭവിക്കുന്നത്. അത് വര്‍ധിക്കുന്നതായി കാണുന്നുണ്ട്. ആശുപത്രികളെ സംബന്ധിച്ച് സമയം നിര്‍ ണായകമാണ്. കോവിഡിനോടനുബന്ധിച്ചുണ്ടാകുന്ന അനുബന്ധ രോഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വാക്‌സീന്‍ അതിജീവിക്കാന്‍ കഴിയുന്ന വൈറസാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക. വാക്‌സീന്‍ എടുത്തവര്‍ക്ക് ഒരു ഡോസാണെങ്കി ലും സുരക്ഷിതത്വമുണ്ട്. എന്നാല്‍ ഇത്തരമാളു കളും രോഗവാഹകരാകാം എന്നത് ശ്രദ്ധിക്കണം. വാക്‌സീന്‍ എടുത്തവര്‍ക്ക് രോഗം വരുന്നത് പ ലപ്പോഴും അനുബന്ധ രോഗമുള്ളത് കൊണ്ടാണ്. അതുകൊണ്ട് എല്ലാവരും കോവിഡ് പെരുമാ റ്റച്ചട്ടം പാലിക്കം. അനുബന്ധ രോഗങ്ങളുടെ കാ ര്യത്തിലും ശ്രദ്ധ പുലര്‍ത്തണം. കോവിഡ് രോഗ വുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും വര്‍ധിക്കുന്നുണ്ട്. ആശുപത്രികളെ സംബ ന്ധിച്ച് സമയം നിര്‍ണായകമാണ്.
ഈ ഘട്ടത്തെ നേരിടാന്‍ എല്ലാ കരുതലും മുഴുവന്‍ ജില്ലാ ആശുപത്രികളില്‍ കലക്ടര്‍മാരുടെ നേതൃ ത്വത്തില്‍ ഉറപ്പാക്കണം. പ്രാഥമികമായ കടമ ജീവന്‍ സംരക്ഷിക്കലാണ്. ഈ തരംഗം പുതിയ പാഠ ങ്ങള്‍ പഠിപ്പിച്ചു. എത്രത്തോളം രോഗബാധ ഉയരാം, വൈറസുകളുടെ ജനിതക വ്യതിയാനം എന്ത് ഭീഷണി ഉയര്‍ത്താം എന്നൊക്കെ മനസിലായി. ആരോഗ്യ സംവിധാനങ്ങള്‍ എങ്ങിനെ തയ്യാറെടു ക്കണം, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങിനെ വിന്യസിക്കണം, സാമൂഹിക ജാഗ്രതയുടെ പ്രായോഗി കവത്കരണം തുടങ്ങിയ കാര്യങ്ങളില്‍ പുതിയ ഉള്‍ക്കാഴ്ചയും പുതിയ കോവിഡ് തരംഗം നല്‍കു ന്നുണ്ട് – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അനുഭവങ്ങളെ വിലയിരുത്തി മികച്ച പ്രതി രോധത്തിനായി തയ്യാറെടുക്കാന്‍ നടപടി ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ജനത്തിന്റെ ഭാഗത്ത് നിന്നുള്ള പിന്തുണയാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വലിയ നാശം വിതച്ച രണ്ടാം തരംഗത്തെ കേരളത്തില്‍ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചത്. ജാഗ്രത കുറച്ചുനാളുകള്‍ കൂടെ ഇതേപോലെ കര്‍ശനമായ രീതിയില്‍ തുടരണം. അതിന് എ ല്ലാവരുടെയും സഹകരണം വേണ മെന്ന് മഖ്യമന്ത്രി അഭ്യാര്‍ത്ഥിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.