യുപിയില്‍ കായിക താരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയത് ശുചിമുറിയില്‍. സംഭവത്തില്‍ ജില്ലാ കായിക മേധാവി അനിമേഷ് സക്സേനയെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേ റ്റിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി
ലഖ്നോ : യുപിയില്‍ കായിക താരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയത് ശുചിമുറിയില്‍. സംഭവത്തില്‍ ജില്ലാ കായിക മേധാവി അനിമേഷ് സക്സേനയെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സഹ റാന്‍പൂരിലെ ഭീംറാവു അംബേദ്കര്‍ സ്റ്റേഡിയത്തിലാണ് സംഭവം.
സെപ്റ്റംബര്‍ 16നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. മൂന്നുദിവസത്തെ ഗേള്‍സ് സബ് ജൂനി യര്‍ കബഡി മത്സരത്തിന് എത്തിയ പെണ്‍കുട്ടികള്‍ക്കാണ് ദുരനുഭവമുണ്ടായത്. പകുതി വെന്ത ചോറാ ണ് ഇവര്‍ക്ക് ഉച്ചഭക്ഷണ സമയത്ത് നല്‍കിയത്. ഇത് കുട്ടികള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് പാചകക്കാരന്‍ ബാക്കി അരിയെടുത്ത് ടോയിലറ്റില്‍ വയ്ക്കുകയായിരുന്നു. ടോയിലറ്റ് പരിശോധിച്ച കുട്ടികള്‍, പേപ്പറില്‍ പൊരിഞ്ഞ പൂരികളും കണ്ടു. ഇതിന് പിന്നാലെയാണ് കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയത്.
താരങ്ങളും പരിശീലകരും ഉള്‍പ്പെടെയുള്ള 300ലധികം പേര്‍ക്കാണ് ശുചിമുറിയില്‍ വച്ച് ഭക്ഷണം വിത രണം ചെയ്തത്.എന്നാല്‍, സ്ഥലപരിമിതി കാരണമാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നാണ് അധികൃതര്‍ പറയുന്നത്. താരങ്ങളെ അപമാനിച്ചതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.