പാലക്കാട്: വാളയാര്‍ കേസില്‍ ആദ്യ അന്വേഷണം വെറുപ്പുളവാക്കുന്നതെന്ന് ഹൈക്കോടതി. വിചാരണ കോടതിയിലെ പ്രോസിക്യൂട്ടറെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുമ്പോള്‍ രാഷ്ട്രീയം പാടില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ച് ജോലി നല്‍കാനുള്ള ഇടമല്ല ഇത്തരം നിയമനങ്ങളെന്ന് ഹൈക്കോടതി പറഞ്ഞു.
നിയമവാഴ്ച്ച നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പോലീസിന് ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല. കേസുകളില്‍ സത്യസന്ധവും കാര്യക്ഷമവുമായ വിചാരണയ്ക്കുള്ള സാഹചര്യമൊരുക്കണം. ദുര്‍ബല വിഭാഗങ്ങള്‍, കുട്ടികള്‍ തുടങ്ങിയവരുടെ കേസുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഹൈക്കോടതി പറഞ്ഞു.
വിചാരണ കോടതി ജഡ്ജിയെയും ഹൈക്കോടതി വിമര്‍ശിച്ചു. തെളിവുകള്‍ ജഡ്ജി വേണ്ട രീതിയില്‍ പരിശോധിച്ചില്ല. കേസിന്റെ അന്വേഷണം തുടക്കത്തില്‍ തന്നെ പാളിയെന്നും ഹൈക്കോടതി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.