ചെന്നൈ: ശശികലയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി അണ്ണാ ഡിഎംകെയില്‍ ഭിന്നത രൂക്ഷം. ശശികലയ്ക്ക് പിന്തുണ അറിയിച്ച് ഒപിഎസ് പക്ഷത്തെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. ശശികല അണ്ണാ ഡിഎംകെയിലേക്ക് തിരികെയെത്തണം എന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചു. ഒ.പനീര്‍ ശെല്‍വത്തിന്റെ തട്ടകമായ തേനിയിലും ശശികലയെ പിന്തുണച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
ബിജെപി സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഇന്നലെ മുതല്‍ തന്നെ അനുനയ ചര്‍ച്ചകള്‍ക്ക് അണ്ണാ ഡിഎംകെ ശ്രമിച്ചിരുന്നു. കര്‍ണാടക അണ്ണാ ഡിഎംകെ സെക്രട്ടറി യുവരാജ് ഉള്‍പ്പടെയുള്ള നേതാക്കള്‍ ബംഗളൂരുവിലെ റിസോര്‍ട്ടിലെത്തി ശശികലയുമായി കൂടിക്കാഴ്ച്ചക്ക് ശ്രമിച്ചു. പക്ഷേ, ഇതുവരെയും നേതാക്കളെ കാണാന്‍ ശശികല തയ്യാറായിട്ടില്ല. ഇപ്പോള്‍ അനുനയ ചര്‍ച്ചകളില്‍ കാര്യമില്ല എന്നാണ് ശശികല ക്യാമ്പ് വ്യക്തമാക്കുന്നത്. ശശികല ചെന്നൈയിലെത്തിയ ശേഷം പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം വിളിക്കുമെന്നും യഥാര്‍ത്ഥ അണ്ണാ ഡിഎംകെ തങ്ങളാണ് എന്നുമാണ് ശശികല ക്യാമ്പിന്റെ അവകാശവാദം.
അണ്ണാ ഡിഎംകെയില്‍ തന്നെ ശശികലക്കായി മുറവിളി ഉയരുമ്പോള്‍ അനുനയ ചര്‍ച്ചകളില്‍ താല്‍പത്യമില്ലെന്ന നിലപാടിലാണ് എടപ്പാടി പളനിസ്വാമി പക്ഷം. ശശികലയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് അവര്‍ക്കുള്ളത്. പാര്‍ട്ടിക്കുള്ളില്‍ ഭിന്നത ഉയരുമെന്ന് ഉറപ്പായതോടെയാണ് ബിജെപി സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് അനുനയ നീക്കങ്ങള്‍ക്ക് ശ്രമം തടങ്ങിയത്.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.