ജനീവ: അസമിലെ പ്രളയത്തെ നേരിടാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെമെന്ന് ഐക്യരാഷ്ട്ര സഭ. യുഎന്‍ സെക്രട്ടറി ജനറല്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്. അസമിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് നൂറിലധികം പേര്‍ മരിക്കുകയും ലക്ഷകണക്കിനാളുകള്‍ കുടിയൊഴിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ തയ്യാറാണെന്ന് സ്റ്റീഫന്‍ ദുജ്ജാറിക് പറഞ്ഞു. അസമില്‍ ഇപ്പോളും പ്രളയകെടുതി അവസാനിച്ചിട്ടില്ല.
പ്രളയത്തെ തുടര്‍ന്ന് അസമില്‍ മരണസംഖ്യ ഉയരുകയാണ്. സംസ്ഥാനത്ത് 36 ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര നദി ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്. ചില പ്രദേശങ്ങളിലെ നദികളിലെ ജലനിരപ്പ് അപകട ഭീഷണിയില്‍ നിന്നും താഴെയായിട്ടുണ്ട്. 2,678 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നത്. 1,27,955 ഹെക്ടര്‍ കൃഷിഭൂമിയും പ്രളയത്തില്‍ മുങ്ങിപ്പോയി. കോവിഡും പ്രളയവും ഒരേസമയത്താണ് അസമിനെ ബാധിച്ചിരിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.