അബുദബി: കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കിയ ട.വി ചാനല്‍ റിപ്പോര്‍ട്ടര്‍ക്കും അഭിമുഖം നല്‍കിയ ആള്‍ക്കും അബുദബി കോടതി രണ്ടു വര്‍ഷം വീതം തടവ് വിധിച്ചു. കോവിഡ് ബാധിച്ചു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചുവെന്നാണ് ടി.വി ചാനല്‍ വാര്‍ത്ത നല്‍കിയത്. തുടര്‍ അന്വേഷണത്തില്‍ വാര്‍ത്ത വസ്തുത വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് പോലീസ് കണ്ടെത്തി. തെറ്റായ വിവരം പ്രചരിപ്പിച്ചതായും തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
ആഗസ്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബുദബി സ്പോര്‍ട്സ് ചാനലിലെ റിപോര്‍ട്ടര്‍ ഒരാളെ അഭിമുഖം നടത്തുകയും അതില്‍ സ്വദേശി കുടുംബത്തിലെ അഞ്ചുപേര്‍ കൊറോണ വൈറസ് ബാധിച്ചു മരിച്ചതായി അവകാശപ്പെടുകയുമായിരുന്നു. വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ അങ്ങിനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് വ്യക്തമായി. അബുദബി മീഡിയ നടത്തിയ ആഭ്യന്തര അന്വേഷണത്തെ തുടര്‍ന്ന് റിപോര്‍ട്ടറെ സസ്പെന്‍ഡ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.