മുംബൈ: തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി വിപണി ഇടിവ് നേരിട്ടു. സെന്‍സെക്സ് 49,000 പോയിന്റിന് താഴേക്കും നിഫ്റ്റി 14,300ന് താഴേക്കും ഇടിഞ്ഞു.
വെള്ളിയാഴ്ചയുണ്ടായ തിരുത്തലിന്റെ തുടര്‍ച്ചയാണ് ഇന്ന് വിപണിയില്‍ കണ്ടത്. രാവിലെ നേരിയ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് വില്‍പ്പന സമ്മര്‍ദം ശക്തമാവുകയായിരുന്നു. കരടികള്‍ പിടിമുറുക്കിയതോടെ നിഫ്റ്റി 14,300 പോയിന്റിന് താഴേക്ക് ഇടിഞ്ഞു. 14,222 പോയിന്റ് വരെ ഇടിഞ്ഞ നിഫ്റ്റി 14,281ലാണ് ക്ലോസ് ചെയ്തത്.
ബാങ്ക് നിഫ്റ്റിയും ശക്തമായ ഇടിവ് നേരിട്ടു. 32,000 പോയിന്റിന് താഴേക്ക് ബാങ്ക് നിഫ്റ്റി ഇടിഞ്ഞു. ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത് മെറ്റല്‍ ഓഹരികളാണ്. നിഫ്റ്റി മെറ്റല്‍ സൂചിക നാല് ശതമാനം ഇടിഞ്ഞു.
ഇന്ന് എല്ലാ മേഖലകളും നഷ്ടം രേഖപ്പെടുത്തി. 50 നിഫ്റ്റി ഓഹരികളില്‍ നേട്ടം രേഖപ്പെടുത്തിയത് ആറ് ഓഹരികള്‍ മാത്രമാണ്. യുപിഎല്‍ ആറ് ശതമാനം ഉയര്‍ന്നു. ഏറ്റവും ശക്തമായ ഇടിവ് നേരിട്ട നിഫ്റ്റി ഓഹരി ടാറ്റാ മോട്ടോഴ്സ് ആണ്. ആറ് ശതമാനമാണ് ടാറ്റാ മോട്ടോഴ്സ് ഇടിഞ്ഞത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.