മുംബൈ: ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി വിപണി ഇന്ന് നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 95 പോയിന്റ് ഇടിഞ്ഞ് 38,990 പോയിന്റില്‍ ക്ലോസ് ചെയ്‌തു. വ്യാപാരവേളയിലൂടനീളം കടുത്ത ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്.
നിഫ്‌റ്റി ഏഴ് പോയിന്റ് ഇടിഞ്ഞ് 11,527 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 11, 584 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നെങ്കിലും ഈ നിലവാരത്തിലുള്ള സമ്മര്‍ദം ഭേദിക്കാനാകാതെ വിപണി താഴേക്കിറങ്ങി. 11,500 പോയിന്റിന് താഴേക്ക് വിപണി ഇടിഞ്ഞതുമില്ല.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 27 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 23 ഓഹരികള്‍ ഇടിവ് നേരിട്ടു. ഇന്‍ഫ്രാടെല്‍, ഗ്രാസിം ഇന്റസ്‌ട്രീസ്, ടൈറ്റാന്‍, യുപിഎല്‍, വിപ്രോ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഇന്‍ഫ്രാടെല്‍ 10.89 ശതമാനം ഉയര്‍ന്നു. ഗ്രാസിം 7.16 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. ടൈറ്റാന്‍ ആറ് ശതമാനം മുന്നേറി.
ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടമുണ്ടാക്കിയ ഓഹരികള്‍. ഐസിഐസിഐ ബാങ്ക് 2.10 ശതമാനം നഷ്‌ടം നേരിട്ടു.
ബാങ്ക് ഓഹരികള്‍ പൊതുവെ ഇന്ന് നഷ്‌ടത്തിലായിരുന്നു. നിഫ്‌റ്റി ബാങ്ക് സൂചിക 1.44 ശതമാനം ഇടിഞ്ഞു. നിഫ്‌റ്റി ബാങ്ക് സൂചികയില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് മാത്രമാണ് നേട്ടത്തിലായത്.
എഫ്‌എംസിജി, ഐടി, ഫാര്‍മ ഓഹരികള്‍ നേട്ടമുണ്ടാക്കി. അതേ സമയം മെറ്റല്‍ ഓഹരികള്‍ സമ്മര്‍ദം നേരിട്ടു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.