ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് കൂടുതൽ ചർച്ചകൾക്കുശേഷം മതിയെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് നിർദേശം. ഭരണപക്ഷ സംഘടനകൾ ഉൾപ്പെടെ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ ഇനിയും ജീവനക്കാരെ പിണക്കാതെ അനുരഞ്ജനത്തിനു ശ്രമിക്കാനാണു നിർദേശം.ജീവനക്കാർക്ക് കൂടുതൽ സ്വീകാര്യമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാവും ഇനിയുള്ള ചർച്ചകൾ.
ശമ്പളം എങ്ങനെ പിടിക്കണമെന്ന് ഇതുവരെ തീരുമാനമാകാത്തതിനാൽ ഈ മാസത്തെ ശമ്പളം പൂർണമായി നൽകും. ശമ്പളം പിടിക്കാനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കാൻ അടുത്തമാസം 20 വരെ സമയമുണ്ട്. അതിനകം തീരുമാനത്തിലെത്താനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ഇതുവരെ പിടിച്ച ശമ്പളം ധനകാര്യ സ്ഥാപനങ്ങളിലൂടെ ഉടൻ തിരിച്ചുനൽകിയ ശേഷം അഞ്ചുമാസത്തേക്ക് ആറുദിവസത്തെ ശമ്പളം തുടർന്നു പിടിക്കാനുള്ള നിർദേശത്തോട് ഇതിനകം സി.പി.എം., സി.പി.ഐ. സംഘടനകൾ യോജിച്ചിട്ടുണ്ട്. ഈ നിർദേശത്തിന് മുൻഗണന നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഇതുവരെ പിടിച്ച ഒരുമാസത്തെ ശമ്പളം കെ.എസ്.എഫ്.ഇ.യും ബാങ്കുകളും വഴി ഉടൻ തിരിച്ചുനൽകാമെന്ന നിർദേശം ധനവകുപ്പ് മുന്നോട്ടുവെക്കും. അഞ്ചുമാസത്തേക്ക് വീണ്ടും ശമ്പളം പിടിക്കാൻ അനുവദിച്ചാൽ മാത്രമാണ് ഇങ്ങനെ പണം കിട്ടുക. അല്ലെങ്കിൽ ഇതുവരെ പിടിച്ച പണം ജൂണിലേ നൽകൂ. കെ.എസ്.എഫ്.ഇ.യ്ക്കും ബാങ്കുകൾക്കും സർക്കാർ പിന്നീട് പണം നൽകും. അവരുമായി അതിനായി കരാറുണ്ടാക്കും.
പിടിച്ച പണം ഉടൻ കിട്ടുമെന്നതിനാൽ ഇതിനോട് കൂടുതൽ സംഘടനകളും യോജിക്കുമെന്നാണ് കരുതുന്നത്. പ്രതിപക്ഷ സംഘടനകൾ എതിർപ്പ് തുടർന്നാലും ശമ്പളം പിടിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നാണ് വിലയിരുത്തൽ. ഈ മാസം ശമ്പളം നൽകാൻ 2000 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കുന്നുണ്ട്. 30,000 രൂപയ്ക്കുതാഴെ കിട്ടുന്ന ജീവനക്കാരുടെ ശമ്പളം പിടിക്കരുതെന്ന് സി.പി.ഐ. സംഘടനയായ ജോയന്റ് കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.