കെ.അരവിന്ദ്
ഓഗസ്റ്റ് 28ന് അവസാനിച്ച ആഴ്‌ച കുതിപ്പിന്റേതായിരുന്നു. അപ്രതീക്ഷിത സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വിപണിയുടെ ഗതി മുന്നോട്ടു തന്നെയാകാനാണ് സാധ്യതയെന്ന നിഗമനത്തിലായിരുന്നു വിപണി നിരീക്ഷകര്‍. എന്നാല്‍ പോയ വാരം ആദ്യ ദിവസം തന്നെ അപ്രതീക്ഷിത സംഭവമുണ്ടായി. അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ സൈന്യം നീക്കം നടത്തിയെന്ന വിവരം വിദേശ കാര്യ മന്ത്രാലയം വെളിപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ട് വിപണിയെ ശക്തമായ ഇടിവിലേക്ക് നയിച്ചു.
തിങ്കളാഴ്‌ച തന്നെ 11,800ന് തൊട്ടരികെ എത്തിയ നിഫ്‌റ്റി 11,400 പോയിന്റിന് താഴേക്ക് ഇടിഞ്ഞു. സാധാരണ നിലയില്‍ ഇത്തരമൊരു ഇടിവ് ഉണ്ടാകുമ്പോള്‍ വിപണിയില്‍ നിലനില്‍ക്കുന്ന ശക്തമായ മുന്നേറ്റ പ്രവണത കാരണം തിരികെ കയറേണ്ടതായിരുന്നു. പക്ഷേ വിപണിയിലെ വ്യാപാരത്തിന്റെ വോള്യം ഗണ്യമായി കുറഞ്ഞത് അത്തരമൊരു കരകയറ്റത്തെ തടയുകയായിരുന്നു. നിക്ഷേപകന്‍ വഴി സെക്യൂരിറ്റികള്‍ പണയപ്പെടുത്താന്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ മാര്‍ജിന്‍ ലഭ്യമാകൂ എന്നതാണ് പുതിയ വ്യവസ്ഥ. ഇത് നിമിത്തം മാര്‍ജിന്‍ ലഭ്യതയില്‍ തല്‍ക്കാലമുണ്ടായ പ്രശ്‌നം വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു. താഴ്‌ന്ന നിലവാരത്തില്‍ നിന്ന് ശക്തമായ ഉയര്‍ച്ച ഇത് മൂലം തടയപ്പെട്ടു.
പോയ വാരം ശക്തമായ ചാഞ്ചാട്ടമാണ് വിപണിയിലുണ്ടായത്. കുറഞ്ഞ വോള്യത്തിലുള്ള വ്യാപാര രീതി അടുത്തയാഴ്‌ചയും നിലനില്‍ക്കുമെന്നതിനാല്‍ ഈ സാഹചര്യം തുടരാനാണ് സാധ്യത. കുറഞ്ഞ വോള്യം വിപണിയിലെ മുന്നേറ്റ പ്രവണതയെ പ്രതികൂലമായാണ് ബാധിക്കുന്നത്.
ആഗോള സൂചനകളും വിപണിയെ പ്രതികൂലമായി ബാധിച്ചു. വ്യാഴാഴ്‌ച ടെക്‌നോളജി ഓഹരികളിലുണ്ടായ ശക്തമായ വില്‍പ്പന സമ്മര്‍ദം യുഎസ് വിപണിയെ ഇടിവിലേക്ക് നയിച്ചിരുന്നു. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു.
നിഫ്‌റ്റിക്ക് 11,377 പോയിന്റിലുണ്ടായിരുന്ന പ്രതിരോധം ഭേദിച്ചാണ് നേരത്തെ വിപണി കുതിച്ചത്. കഴിഞ്ഞയാഴ്‌ച ഈ നിലവാരം ഭേദിച്ച് വിപണി താഴേക്കു പോയി. 11,100 ആണ് അടുത്ത താങ്ങ്. അടുത്തയാഴ്‌ചയും വിപണി ശക്തമായ ചാഞ്ചാട്ടത്തിലൂടെ കടന്നുപോകാനാണ് സാധ്യത.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.