Kerala

ബജാജ് ഫിനാന്‍സ് ചെലവേറിയ ഓഹരി

കെ.അരവിന്ദ്

കഴിഞ്ഞ നാല് മാസം കൊണ്ട് ബജാജ് ഫിനാന്‍സിന്റെ ഓഹരി വില ഇരട്ടിയായി. കോവിഡ് ഭീതിക്ക് മുമ്പ് നിലനിന്ന ബുള്‍ മാര്‍ക്കറ്റിലെ ഏറ്റവും വലിയ മള്‍ട്ടിബാഗറുകളിലൊന്നായിരുന്നു ബജാജ് ഫിനാന്‍സ്. അതുകൊണ്ട് തന്നെ ഈ ശക്തമായ കരകയറ്റം കണ്ട് ബജാജ് ഫിനാന്‍സില്‍ നിക്ഷേപിക്കാന്‍ അനുയോജ്യമായ സമയമാണോ ഇതെന്ന ചോദ്യമാണ് നിക്ഷേപകര്‍ ഉന്നയിക്കുന്നത്.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ കോവിഡ് ഭീതിയും ലോക്ഡൗണും മൊറട്ടോറിയവും ഏറെ പ്രതികൂലമായാണ് ബാധിച്ചത്. എന്‍ബിഎഫ്സികളുടെ ബിസിനസിലുണ്ടായ അനിശ്ചിതത്വവും മൊറട്ടോറിയം നീട്ടിയ നടപടിയും ഇവയുടെ കിട്ടാക്കടം വര്‍ധിക്കുന്നതിന് കാരണമാകുമെന്ന ആശങ്കയാണ് സൃഷ്ടിച്ചത്. എന്‍ബിഎഫ്സി മേഖലയിലെ മികച്ച ട്രാക്ക് റെക്കോഡുള്ള കമ്പനി ആയിരുന്നിട്ടും ഈ ആശങ്ക ബജാജ് ഫിനാന്‍സിന്റെ ഓഹരി വില ശക്തമായ തിരുത്തലിന് വിധേയമാകുന്നതിന് കാരണമായി.

കോവിഡിന് മുമ്പ് വളരെ ഉയര്‍ന്ന മൂല്യത്തില്‍ വ്യാപാരം ചെയ്തിരുന്ന ഓഹരിയാണ് ബജാജ് ഫിനാന്‍സ്. ബുക്ക് വാല്യുവിന്റെ 8-9 മടങ്ങ് വരെ ഓഹരി വില ഉയര്‍ന്നു. മികച്ച സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്കിനും കോട്ടക്ക് മഹീന്ദ്ര ബാങ്കിനും ലഭിക്കാത്ത മൂല്യമാണ് വിപണി ബജാജ് ഫിനാന്‍സിന് നല്‍കിയത്. പക്ഷേ വിപണിയിലുണ്ടായ തകര്‍ച്ച ബജാജ് ഫിനാന്‍സിനെയും ശക്തമായി പിടികൂടി.

കോവിഡ് മുമ്പ് 4850 രൂപ നിലവാരത്തില്‍ വ്യാപാരം ചെയ്തിരുന്ന ബജാജ് ഫിനാന്‍സ് മെയ് 27ന് 1,783 രൂപയിലേക്കാണ് ഇടിഞ്ഞത്. എന്നാല്‍ അതിനു ശേഷം ശക്തമായ മുന്നേറ്റമാണ് ഓഹരി വിലയിലുണ്ടായത്. 3450 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ ഈ ഓഹരി വ്യാപാരം ചെയ്യുന്നത്. ഈ കുതിപ്പിനിടെ വിപണിമൂല്യത്തില്‍ ആസ്തിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ എസ്ബിഐയെ ബജാജ് ഫിനാന്‍സ് പിന്നിലാക്കുകയും ചെയ്തു.

വിപണിയിലേക്ക് ആഭ്യന്തര, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ധനപ്രവാഹമുണ്ടാകുമ്പോള്‍ അവ പ്രധാനമായും വാങ്ങുന്നത് സാമ്പത്തിക നിലയിലും മറ്റ് അടിസ്ഥാന ഘടകങ്ങളിലും മികച്ചു നില്‍ക്കുന്ന വലിയ കമ്പനികളുടെ ഓഹരികളാണ്. മികച്ച മാനേജ്മെന്റ്, കോര്‍പ്പറേറ്റ് ഭരണ നിലവാരം, ബിസിനസിലെ ധാര്‍മികത തുടങ്ങിയ ഘടകങ്ങള്‍ക്ക് അവ എപ്പോഴും പരിഗണന നല്‍കുന്നു. അതുപോലെ വലിയ വിപണിമൂല്യമുള്ളതും ഉയര്‍ന്ന ലിക്വിഡിറ്റിയുള്ളതുമായ ഓഹരികളെയാണ് അവ പരിഗണിക്കുന്നത്.

എന്‍ബിഎഫ്സികളില്‍ വിപണിമൂല്യം, ബിസിനസ്, കൈകാര്യം ചെയ്യുന്ന ആസ്തി, ഉപഭോക്താക്കളുടെ എണ്ണം തുടങ്ങിയ ഘടകങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനിയാണ് ബജാജ് ഫിനാന്‍സ്. ഈ മേന്മയ്ക്കുള്ള മൂല്യമാണ് വിപണി നല്‍കിയത്.

സാഹചര്യങ്ങള്‍ സാധാരണ നിലയിലാകുന്നതു വരെ നേരത്തെ ചെയ്തിരുന്നതു പോലെ വ്യാപകമായി വായ്പ നല്‍കേണ്ടതില്ലെന്ന് ബജാജ് ഫിനാന്‍സിന്റെ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ബിസിനസില്‍ ഉടന്‍ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ലെങ്കില്‍ പോലും ഓഹരിയിലുണ്ടായ കുതിപ്പ് സാധാരണ നിക്ഷേപകരെ അമ്പരപ്പിക്കുന്നതാണ്. പ്രധാനമായും നിക്ഷേപക സ്ഥാപനങ്ങളാണ് ഈ ഓഹരിയില്‍ ഗണ്യമായി നിക്ഷേപിച്ചത്.

ബജാജ് ഫിനാന്‍സിന്റെ അടിസ്ഥാനപരമായ മേന്മകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. കോവിഡ് കാലത്ത് മൂലധന ലഭ്യത എന്നത് ഒരു പ്രധാന ഘടകമാണ്. ബജാജ് ഫിനാന്‍സിന് മൂലധന ലഭ്യതക്ക് ബുദ്ധിമുട്ടില്ല. ഇത് ഓഹരി വിപണിയിലെ പ്രകടനത്തെ തുണക്കുന്ന ഒരു ഘടകമാണ്. അതേ സമയം വളരെ ഉയര്‍ന്ന മൂല്യത്തിലാണ് ഈ ഓഹരി ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്. ബുക്ക് വാല്യുവിന്റെ അഞ്ചര മടങ്ങാണ് ഇപ്പോള്‍ ഓഹരി വില. നിലവിലുള്ള സാഹചര്യത്തില്‍ ചെലവേറിയ ഓഹരിയാണ് ഇത്. അതുകൊണ്ടു തന്നെ നിക്ഷേപകര്‍ ഒരു തിരുത്തലിനായി കാത്തിരിക്കുന്നതാകും ഉചിതം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.