മുംബൈ: കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിക്ക് ഇന്ന് കറുത്ത വെള്ളിയാഴ്ച ആയിരുന്നു. സെന്‍സെക്സ് 1939 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 568 പോയിന്റ് നഷ്ടമാണ് നേരിട്ടത്. ആഗോള വ്യാപകമായി ബോണ്ട് വിപണിയിലുണ്ടായ വില്‍പ്പന സമ്മര്‍ദം ഓഹരി വിപണിയെ ശക്തമായ ഇടിവിലേക്ക് നയിക്കുകയായിരുന്നു.
2010 മെയ് മാസത്തിനു ശേഷം ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് കണ്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തെ നേട്ടം മുഴുവനായി നഷ്ടപ്പെടുത്തിയ വിപണി ശക്തമായ തിരുത്തലാണ് നേരിട്ടത്. നിഫ്റ്റിയും സെന്‍സെക്സും 3.8 ശതമാനം വീതം ഇടിവാണ് ഇന്ന് നേരിട്ടത്. നിഫ്റ്റിയിലെ 50 ഓഹരികളും ഇന്ന് നഷ്ടം രേഖപ്പെടുത്തി.
ഇന്ന് നിഫ്റ്റി അവസാന മണിക്കൂറില്‍ 14,468 പോയിന്റ് വരെ ഇടിഞ്ഞു. ശക്തമായ വില്‍പ്പന സമ്മര്‍ദത്തിനു ശേഷം 14,500ലെ താങ്ങിന് മുകളിലായി വിപണിക്ക് ക്ലോസ് ചെയ്യാന്‍ സാധിച്ചു.
ഇന്ന് എല്ലാ മേഖലകളും വില്‍പ്പന സമ്മര്‍ദം നേരിട്ടു. ബാങ്ക് നിഫ്റ്റിയാണ് ഏറ്റവും സാരമായ നഷ്ടം നേരിട്ടത്. 4.78 ശതമാനമാണ് ബാങ്ക് നിഫ്റ്റ ഇടിഞ്ഞത്. 1745 പോയിന്റ് ഇടിഞ്ഞ ബാങ്ക് നിഫ്റ്റി 35,000 പോയിന്റിന് താഴെയായാണ് ക്ലോസ് ചെയ്തത്. പൊതുമേഖലാ ബാങ്ക് സൂചിക നാല് ശതമാനവും സ്വകാര്യ മേഖലാ ബാങ്ക് സൂചിക 4.67 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി ഓട്ടോ സൂചിക 3.12 ശതമാനവും നിഫ്റ്റി മെറ്റല്‍ സൂചിക 2.70 ശതമാനവും തിരുത്തല്‍ നേരിട്ടു. നിഫ്റ്റി ഫാര്‍മ സൂചിക വ്യാപാരത്തിനിടെ നേട്ടം രേഖപ്പെടുത്തിയെങ്കിലും അവസാന മണിക്കൂറുകളില്‍ വില്‍പ്പന സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് 1.8 ശതമാനം ഇടിവോടെ ക്ലോസ് ചെയ്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.