മുംബൈ: കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിക്ക് ഇന്ന് കറുത്ത വെള്ളിയാഴ്ച ആയിരുന്നു. സെന്‍സെക്സ് 1939 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 568 പോയിന്റ് നഷ്ടമാണ് നേരിട്ടത്. ആഗോള വ്യാപകമായി ബോണ്ട് വിപണിയിലുണ്ടായ വില്‍പ്പന സമ്മര്‍ദം ഓഹരി വിപണിയെ ശക്തമായ ഇടിവിലേക്ക് നയിക്കുകയായിരുന്നു.
2010 മെയ് മാസത്തിനു ശേഷം ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് കണ്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തെ നേട്ടം മുഴുവനായി നഷ്ടപ്പെടുത്തിയ വിപണി ശക്തമായ തിരുത്തലാണ് നേരിട്ടത്. നിഫ്റ്റിയും സെന്‍സെക്സും 3.8 ശതമാനം വീതം ഇടിവാണ് ഇന്ന് നേരിട്ടത്. നിഫ്റ്റിയിലെ 50 ഓഹരികളും ഇന്ന് നഷ്ടം രേഖപ്പെടുത്തി.
ഇന്ന് നിഫ്റ്റി അവസാന മണിക്കൂറില്‍ 14,468 പോയിന്റ് വരെ ഇടിഞ്ഞു. ശക്തമായ വില്‍പ്പന സമ്മര്‍ദത്തിനു ശേഷം 14,500ലെ താങ്ങിന് മുകളിലായി വിപണിക്ക് ക്ലോസ് ചെയ്യാന്‍ സാധിച്ചു.
ഇന്ന് എല്ലാ മേഖലകളും വില്‍പ്പന സമ്മര്‍ദം നേരിട്ടു. ബാങ്ക് നിഫ്റ്റിയാണ് ഏറ്റവും സാരമായ നഷ്ടം നേരിട്ടത്. 4.78 ശതമാനമാണ് ബാങ്ക് നിഫ്റ്റ ഇടിഞ്ഞത്. 1745 പോയിന്റ് ഇടിഞ്ഞ ബാങ്ക് നിഫ്റ്റി 35,000 പോയിന്റിന് താഴെയായാണ് ക്ലോസ് ചെയ്തത്. പൊതുമേഖലാ ബാങ്ക് സൂചിക നാല് ശതമാനവും സ്വകാര്യ മേഖലാ ബാങ്ക് സൂചിക 4.67 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി ഓട്ടോ സൂചിക 3.12 ശതമാനവും നിഫ്റ്റി മെറ്റല്‍ സൂചിക 2.70 ശതമാനവും തിരുത്തല്‍ നേരിട്ടു. നിഫ്റ്റി ഫാര്‍മ സൂചിക വ്യാപാരത്തിനിടെ നേട്ടം രേഖപ്പെടുത്തിയെങ്കിലും അവസാന മണിക്കൂറുകളില്‍ വില്‍പ്പന സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് 1.8 ശതമാനം ഇടിവോടെ ക്ലോസ് ചെയ്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.