മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ മൂന്ന് ദിവസം നേട്ടം രേഖപ്പെടുത്തിയതിനു ശേഷം ചാഞ്ചാട്ടത്തിലേക്ക് ഗതി മാറുന്നതാണ് ഇന്ന് കണ്ടത്. മൂന്ന് ദിവസത്തെ കുതിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്ന് ഓഹരി വിപണി നഷ്ടം രേഖപ്പെടുത്തി.
ശക്തമായ കരകയറ്റമാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വിപണി നടത്തിയത്. എന്നാല്‍ പ്രതികൂലമായ ആഗോള സൂചനകളെ തുടര്‍ന്ന് ഇന്ന് വിപണി നഷ്ടം നേരിട്ടു. സെന്‍സെക്സ് 600 പോയിന്റ് ഇടിഞ്ഞു.
1.1 ശതമാനം ഇടിഞ്ഞ് 15,080 പോയിന്റിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ ശക്തമായ ചാഞ്ചാട്ടം വിപണിയില്‍ പ്രകടമായി. വ്യാപാരത്തിനിടെ 14,980 വരെ ഇടിഞ്ഞ നിഫ്റ്റി 15,202 വരെ ഉയര്‍ന്നെങ്കിലും വീണ്ടും ഇടിവ് നേരിട്ട് 15,080ല്‍ ക്ലോസ് ചെയ്തു.
നിഫ്റ്റി മീഡിയ സൂചിക ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടം നേരിട്ടു. നിഫ്റ്റി മെറ്റല്‍ സൂചിക രണ്ട് ശതമാനവും ബാങ്ക് സൂചിക 1.56 ശതമാനവും ഇടിഞ്ഞു. ഇന്ന് ഏറ്റവും ശക്തമായ ഇടിവ് നേരിട്ട നാല് നിഫ്റ്റി ഓഹരികളില്‍ മൂന്നും മെറ്റല്‍ ഓഹരികളാണ്. ബാങ്ക് നിഫ്റ്റി 550 പോയിന്റ് ഇടിഞ്ഞ് 36,000 പോയിന്റിന് താഴെ ആയാണ് ക്ലോസ് ചെയ്തത്.
അതേ സമയം മിഡ്കാപ്, സ്മോള്‍കാപ് ഓഹരികള്‍ നിഫ്റ്റിയില്‍ നിന്നും വേറിട്ട പ്രകടനം കാഴ്ച വെക്കുന്നത് തുടര്‍ന്നു. നിഫ്റ്റി മിഡ്കാപ് സൂചിക 0.5 ശതമാനവും സ്മോള്‍കാപ് സൂചിക 1.2 ശതമാനവും ഉയര്‍ന്നു. എന്‍എസ്ഇയിലെ 1022 ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ 862 ഓഹരികള്‍ നഷ്ടം നേരിട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.