റിയാദ്: സൗദിയിലേക്ക് വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ ഇടത്താവളമായി ഒമാന്‍ മാറുന്നു. ഇന്ത്യയില്‍ നിന്നും യുഎഇയില്‍ നിന്നും നേരിട്ട് വിമാന സര്‍വ്വീസ് സാധ്യമല്ലെന്നിരിക്കെ പതിനാല് ദിവസത്തെ ക്വാറന്റൈന്‍ ഇടത്താവളമായി പ്രവാസികള്‍ ഒമാന്‍ തിരഞ്ഞെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒമാന്‍ വഴി സഊദിയിലേക്ക് ട്രാവല്‍സുകള്‍ പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സഊദി പ്രവാസികളുടെ ഇടത്താവളമായി ഒമാന്‍ മാറുന്നതായി ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച്ചയാണ് ഇന്ത്യ, യുഎഇ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് പ്രവേശിക്കുന്നതില്‍ സഊദി അറേബ്യ വിലക്കേര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് നേരത്തെ ദുബായ് വഴി മലയാളികള്‍ അടക്കമുള്ളവര്‍ എത്തിയിരുന്നെങ്കിലും നിലവില്‍ ഇത് നിലച്ചതോടെയാണ് ഒമാന്‍ ഇടത്താവളമായി പ്രവാസികള്‍ തിരഞ്ഞെടുത്തത്. പരിവര്‍ത്തനം ചെയ്ത കൊവിഡ് 19 വ്യാപനം കാരണം ഫെബ്രുവരി അവസാനം വരെ ഒമാന്‍ റോഡ് അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. എങ്കിലും, കര്‍ശനമായ കൊവിഡ് 19 പ്രോട്ടോക്കോളുകള്‍ പാലിച്ച് ആളുകളെ വിമാനമാര്‍ഗ്ഗം സ്വാഗതം ചെയ്യുന്നുണ്ട്.
സൗദി അറേബ്യയിലെ പ്രവാസിക്ക് ആവശ്യമായ ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഒമാനിലൂടെ കടന്നുപോകാമെന്നും ഒമാനില്‍ നിന്നും ജിദ്ദയൊഴികെ വിവിധ സഊദി വിമാനത്താവളങ്ങളിലേക്ക് ഒമാന്‍ എയര്‍, സലാം എയര്‍ എന്നിവ സര്‍വ്വീസുകള്‍ നടത്തുന്നുണ്ടെന്നും അല്‍ഹിന്ദ് ട്രാവല്‍സ് ജിസിസി, ആഫ്രിക്ക ചീഫ് ഓപ്പറേറ്റിങ് ഓഫീസറും വ്യോമയാന വിദഗ്ദ്ധനുമായ റീന റഹ്മാന്‍ പറഞ്ഞു. ഒമാനിലെ ക്വാറന്റൈനില്‍ കഴിയുന്നതിന് മിക്ക ട്രാന്‍സിറ്റ് യാത്രക്കാരും മുന്‍കൂട്ടി തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഒമാനില്‍ ക്വാറന്റൈനില്‍ താമസിക്കുന്നതിന് മിക്ക ട്രാന്‍സിറ്റ് യാത്രക്കാരും മുന്‍കൂട്ടി തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്, അതിനാല്‍ മസ്‌കറ്റിലെ ട്രാവല്‍ ഓഫീസുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇവര്‍ ഒന്നുകില്‍ അവരുടെ സുഹൃത്തുക്കള്‍ക്കൊപ്പമോ ബന്ധുക്കള്‍ക്കൊപ്പമോ താമസിക്കുന്നുവെന്നും അല്ലെങ്കില്‍ പ്രതിദിനം ശരാശരി 10 ഒമാന്‍ റിയാല്‍ (1891 രൂപ) ഈടാക്കുന്ന ബജറ്റ് ഹോട്ടലുകളിലോ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലോ താമസിക്കുന്നുവെന്നും ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടി വരികയാണെന്നും മികച്ചതും താങ്ങാവുന്ന നിരക്കിലുള്ളതുമായ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തങ്ങള്‍ ഒരുക്കുന്നുണ്ടെന്നും മെഡ്സ്റ്റാര്‍ ക്വാറന്റൈന്‍ സെന്റര്‍ സിഇഒയും ഡയറക്ടറുമായ സീനിയ ബിജു പറഞ്ഞു. ഏതായാലൂം വെല്ലുവികള്‍ ഉണ്ടന്നും, ചിലവാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും യാത്രക്കാര്‍ പറയുന്നുണ്ട്. ഒമാന്‍ വഴി സഊദിയിലേക്കുള്ള ടിക്കറ്റുകള്‍, വിസ, ക്വാറന്റൈന്‍ സൗകര്യം, പിസിആര്‍ ടെസ്റ്റ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉള്‍പ്പെടെ കുറഞ്ഞത് 500 ഒമാന്‍ റിയാലിന് തുല്യമായ തുകയാണ് ഈടാക്കുന്നത്. എങ്കിലും ജോലിയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു വലിയ അനുഗ്രഹമാണെന്ന് യാത്രക്കാര്‍ പറയുന്നു. ഫെബ്രുവരി 6 മുതല്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് കുവൈതും കൊണ്ട് വന്നതിനാല്‍ കുവൈത്തിലേക്കുള്ള നിരവധി പ്രവാസികളും നിലവില്‍ ഒമാനിലുണ്ട്. കുവൈത്ത് തീരുമാനം മാറ്റാനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ഒമാന്‍ 30 ദിവസത്തെ വിസ അനുവദിച്ചത് വലിയ ആശ്വാസമാണെന്നും കുവൈത്തിലേക്ക് പോകാനായി ഒമാനില്‍ കാത്തിരിക്കുന്ന പ്രവാസികള്‍ പറഞ്ഞു.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.