മുംബൈ: ഓഹരി വിപണിയിലെ മുന്നേറ്റം കടിഞ്ഞാണ്‍ വീഴാതെ തുടരുന്നു. ചാഞ്ചാട്ടം ശക്തമായിരുന്നെങ്കിലും വിപണി ഇന്നും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ പത്താമത്തെ ദിവസമാണ് വിപണി നേട്ടം രേഖപ്പെടുത്തുന്നത്. സെന്‍സെക്‌സ് 158 പോയിന്റും നിഫ്‌റ്റി 31.5 പോയിന്റുമാണ് ഉയര്‍ന്നത്.
നിഫ്‌റ്റി ഇന്ന് രാവിലെ 11,822 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് ഈ നിലവാരത്തില്‍ നിന്നും 150 പോയിന്റിലേറെ ഉയരുകയായിരുന്നു. 11,964 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. 1,950 പോയിന്റിന് മുകളില്‍ നിലയുറപ്പിക്കാന്‍ നിഫ്‌റ്റിക്ക് സാധിച്ചു. വ്യാപാരത്തിനിടെ 11,997 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.
40,794 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്‌തത്. 40,279.5 പോയിന്റ് വരെ ഇടിഞ്ഞ സെന്‍സെക്‌സ് അവിടെ നിന്നും ശക്തമായ കരകയറ്റം നടത്തി. 40,880 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.
ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഹരികളാണ് ഇന്ന് പ്രധാനമായും ഉയര്‍ന്നത്. പ്രൈവറ്റ് ബാങ്കുകളുടെയും എന്‍ബിഎഫ്‌സികളുടെയും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെയും ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി. അതേ സമയം കഴിഞ്ഞ ദിവസങ്ങളില്‍ നേട്ടത്തിലായിരുന്ന ഐടി ഓഹരികള്‍ ഇന്ന് ദുര്‍ബലമായ പ്രകടനമാണ് കാഴ്‌ച വെച്ചത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 26 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 24 ഓഹരികളാണ് നഷ്‌ടത്തിലായത്. ബജാജ് ഫിന്‍സെര്‍വ്, എസ്‌ബിഐ ലൈഫ്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ബജാജ് ഫിന്‍സെര്‍വ്, 4.10 ശതമാനം ഉയര്‍ന്നു. എസ്‌ബിഐ ലൈഫ്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
വിപ്രോ, എന്‍ടിപിസി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ് ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. വിപ്രോ 7.06 ശതമാനം ഇടിഞ്ഞു. വിപ്രോ ഇന്നലെ പ്രഖ്യാപിച്ച ത്രൈമാസ പ്രവര്‍ത്തന ഫലം വിപണിയുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ഇടിവിന് കാരണമായത്. എന്‍ടിപിസി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിന് മുകളില്‍ ഇടിവ് നേരിട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.