Saudi Arabia

കോവിഡ് ലോകത്തിന് വെല്ലുവിളി; ദേശീയ സുരക്ഷ മുഖ്യം: സല്‍മാന്‍ രാജാവ്

 

കോവിഡ് മഹാമാരിയില്‍ ലോകം കടുത്തവെല്ലുവിളിനേരിടുകയാണെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഐക്യരാഷ്ട്ര പൊതുസഭയുടെ 75ാമത് സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പറഞ്ഞു. ഈ വര്‍ഷത്തെ ജി20 ഉച്ചകോടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ പകര്‍ച്ചവ്യാധിയെ ചെറുക്കാനും അതിന്റെ മാനുഷികവും സാമ്പത്തികവുമായ സ്വാധീനം പരിമിതപ്പെടുത്താനും അന്താരാഷ്ട്ര ശ്രമങ്ങളെ ഏകോപിപ്പിച്ചതായും സല്‍മാന്‍ രാജാവ് അറിയിച്ചു.

ആരോഗ്യ, മാനുഷിക, സാമ്പത്തിക രംഗങ്ങളിലെല്ലാം കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നു. പകര്‍ച്ചവ്യാധികളെ ചെറുക്കുന്നതിനും അടിയന്തര സാഹചര്യങ്ങള്‍ക്കും 500 ദശലക്ഷം ഡോളര്‍ അനുവദിക്കുന്നതായി നേരത്തേ ഉച്ചകോടിയില്‍ സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള രാജ്യാന്തര ശ്രമങ്ങള്‍ക്ക് പിന്തുണ സൗദി അറേബ്യ തുടരുകയാണ്.  മൂന്നു പതിറ്റാണ്ടുകള്‍ക്കിടയില്‍ 86 ശതകോടിയിലധികം ഡോളര്‍ ലോകത്തിന് സൗദി അറേബ്യ ജീവകാരുണ്യ സഹായമായി നല്‍കിയെന്നും രാജ്യങ്ങള്‍ക്ക് ഇത് പ്രയോജനപ്പെട്ടതായും, സമ്പദ് വ്യവസ്ഥയുടെ മികവിനും ജനങ്ങളുടെ ഉയര്‍ച്ചക്കും നാഗരികതക്കും സംഭാവന നല്‍കുന്നതിന് വിഷന്‍ 2030 വഴി ഭാവിയിലേക്കൊരു പാത തെരഞ്ഞെടുത്തതായും സല്‍മാന്‍ രാജാവ് അഭിപ്രായപ്പെട്ടു.

രാജ്യം സ്ഥാപിതമായതു മുതല്‍ അന്താരാഷ്ട്ര സുരക്ഷക്കും ലോകസമാധാനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയിലാണ് സൗദി അറേബ്യ. സുരക്ഷ, സ്ഥിരത, വികസനം, ക്ഷേമം എന്നിവയെ രാജ്യം പിന്തുണക്കുന്നു. എന്നാല്‍ മധ്യപൗരസ്ത്യ മേഖലയില്‍ ജനങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. തീവ്രവാദത്തിന്റെയും അരാജകത്വത്തിന്റെയും ശക്തികള്‍ മേഖലകളില്‍ പതിറ്റാണ്ടുകളായുണ്ട്. അന്താരാഷ്ട്ര നിയമങ്ങളോട് ആദരവ് പുലര്‍ത്തുകയും തീവ്രവാദത്തെ എല്ലാ രൂപത്തിലും നേരിടുകയും ചെയ്യുന്ന നയമാണ് രാജ്യത്തിന്റേതെന്നും” സല്‍മാന്‍ രാജാവ് പറഞ്ഞു.

ദേശീയ സുരക്ഷ കാത്തു സൂക്ഷിക്കുന്നതില്‍ സൗദി അറേബ്യ ഒരു അലംഭാവവും കാട്ടില്ല. പലസ്തീന്‍ വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ല. സൗദി അറേബ്യ എന്നും പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കൊപ്പമാണെന്നും അവരുടെ നിയമാനുസൃതവും നീതിയുക്തവുമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

1981 മുതല്‍ സൗദി അറേബ്യ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് സമാധാന പദ്ധതികള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ജറൂസലേം ആസ്ഥാനമാക്കി സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കല്‍ അടക്കമുള്ള പലസ്തീനികളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തും. ആ നിലക്ക് അറബ്, ഇസ്രയേല്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്ന അടിസ്ഥാന തത്വങ്ങള്‍ അറബ് സമാധാന പദ്ധതിയില്‍ അടങ്ങിയിട്ടുണ്ട്. മധ്യ പൗരസ്ത്യ ദേശത്ത് സമാധാനമുണ്ടാക്കാന്‍ നിലവില്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നതായും സല്‍മാന്‍ രാജാവ് പറഞ്ഞു.

 

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.