ജയ്പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അസാധാരണ നീക്കവുമായ ഹൈക്കോടതി. കേന്ദ്രത്തെ കൂടി കക്ഷി ചേര്‍ക്കണമെന്ന സച്ചിന്‍ പൈലറ്റിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇത്തരത്തില്‍ വിധി പ്രസ്താവിക്കാനിരിക്കുന്ന കേസില്‍ അസാധാരണമായ നടപടിയാണ് രാജസ്ഥാന്‍ ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. സച്ചിന്‍ പൈലറ്റുള്‍പ്പടെയുളള 19 കോണ്‍ഗ്രസ്സ് വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയാനിരിക്കെയാണ് സച്ചിന്‍ പൈലറ്റിന്റെ ആവശ്യം കോടതി അംഗീകരിച്ചത്.
കേസില്‍ ഇന്ന് 10.30 വിധി പറയാനിരിക്കെയാണ് സച്ചിനും കൂട്ടരും കേന്ദ്രത്തെ കൂടി കക്ഷി ചേര്‍ക്കണമെന്ന് ആവശ്യം ഉന്നയിച്ചത്. ഇത് കോടതി അംഗീകരിക്കുയും വിധി പ്രസ്താവന 15 മിനിറ്റത്തേയ്ക്ക മാറ്റുവെയ്ക്കുകയുമാണ് ഉണ്ടായത്. സാധാരണയായി വിധി പ്രസ്താവിക്കാനിരിക്കുന്ന കേസില്‍ പിന്നീട് ആരെയും കക്ഷി ചേര്‍ക്കാനുളള ആവശ്യം കോടതി അംഗീകരക്കില്ല. പക്ഷേ ഹര്‍ജി നല്‍കിയ വ്യക്തി തന്നെ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതു കൊണ്ടാണ് കോടതി ആവശ്യം അംഗീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഇന്ന് വിധി പ്രസ്താവന ഉണ്ടാകാനുളള സാധ്യത കുറവാണ്. കേസില്‍ കേന്ദ്രത്തിന്റെ കൂടി നിലപാട് കേള്‍ക്കാമെന്നാണ് രാജസ്ഥാന്‍ ഹൈക്കോടതി പറയുന്നത്.
സ്പീക്കര്‍ തങ്ങളെ അയോഗ്യതരാക്കാതിരിക്കാനുളള നോട്ടീസിനെതിരെയാണ് സച്ചിനും കൂട്ടരും ഹര്‍ജി നല്‍കിയത്. സച്ചിനും എംഎല്‍എമാര്‍ക്കുമെതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി നേരത്തെ സ്പീക്കറോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അയോഗ്യതാ തീരുമാനം നീട്ടിവെയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവ് നീട്ടുവെയ്ക്കണമെന്ന് ആവശ്യവുമായി സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി നിര്‍ദേശിക്കും കേസ് വീണ്ടും പരിഗണിക്കുന്നതിനായി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവെയ്ക്കുകയും ചെയ്തു. ഹൈക്കോടതി ഇന്ന് കേസില്‍ വിധി പ്രസ്താവിക്കുന്നതിനാലായിരുന്നു കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി വെച്ചത്. അതേസമയം ഹൈക്കോടതിയുടെ ഉത്തരവ് എന്തായാലും സുപ്രീംകോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് സുപ്രീകോടതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ഹൈക്കോടതി വിധി പ്രസ്താവന മാറ്റിവെച്ചിരിക്കുന്നത് സുപ്രീംകോടതിയെയും സ്വാധീനിക്കാനാണ് സാധ്യതയുളളത്.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.