അടുത്ത വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ലോകകപ്പ് മാമാങ്കത്തിനുള്ള ട്രയല്‍സായിരുന്നു ഇക്കഴിഞ്ഞ ദിവസം അവസാനിച്ച അറബ് കപ്പ് മത്സരങ്ങള്‍.
ദോഹ : ലോകകപ്പ് നടത്തുന്നതിനുള്ള ദോഹയുടെ കാര്യക്ഷമതയാണ് ഇക്കഴിഞ്ഞ ദിവസം അവസാനിച്ച അറബ് കപ്പ് മത്സരങ്ങളുടെ നടത്തിപ്പിലൂടെ ഫിഫ അധികൃതര്‍ പരീക്ഷിച്ചത്.
ഒമിക്രോണ്‍ ഭീതിയുടെ നിഴലിലാണെങ്കിലും ലോക്കല്‍ ഫുട്‌ബോള്‍ ആരാധകരുടെ ആവശേപങ്കാളിത്തം കൊണ്ട് സജീവമായിരുന്നു മത്സരങ്ങള്‍.
19 ദിവസം നീണ്ട അറബ് കപ്പ് മത്സരങ്ങളുടെ നടത്തിപ്പിന്റെ പ്രധാന ശ്രദ്ധ സ്റ്റേഡിയങ്ങളിലേക്കുള്ള മെട്രോ സൗകര്യങ്ങളുടെ സേവനമായിരുന്നു.
അറബ് കപ്പ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയങ്ങളിലേക്ക് കാണികളുടെ വന്‍ഒഴുക്കാണ് അനുഭവപ്പെട്ടത്. മത്സരങ്ങളിലെ ജനബാഹുല്യം കോവിഡ് ആശങ്ക പരത്തിയെങ്കിലും ഇക്കാലയളവില്‍ കാര്യമായ കോവിഡ് കേസ് വര്‍ദ്ധന ഉണ്ടായില്ലെന്ന് ഖത്തര്‍ ഹെല്‍ത്ത് അഥോറിറ്റി അധികൃതര്‍ അറിയിച്ചു.
വിദേശത്ത് നിന്നും വന്ന നാലുപേര്‍ക്ക് അടുത്തിടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചെങ്കിലും ഇവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
അറബ് കപ്പ് നടന്നപ്പോള്‍ പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നു.
ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ നിത്യേന നാലു മത്സരങ്ങള്‍ നടക്കുമ്പോള്‍ ഒരാള്‍ക്ക് കുറഞ്ഞത് രണ്ടു മത്സരങ്ങളെങ്കിലും കാണാനുള്ള ഗതാഗത സൗകര്യം ഒരുക്കുക എന്ന വെല്ലുവിളിയാണ് സംഘാടകരുടെ മുന്നിലുള്ളത്. ഖത്തര്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനായി വിദേശങ്ങളില്‍ നിന്ന് എത്തുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്.
ഇതിനായി മെട്രോ സൗകര്യങ്ങള്‍ ക്രമപ്പെടുത്തുകയാണ് പരിഹാരം. ആകെയുള്ള എട്ട് സ്റ്റേഡിയങ്ങളില്‍ മൂന്ന് എണ്ണത്തിന് മെട്രോയുമായി നേരിട്ട് കണക്ഷന്‍ ഇല്ല. ഇവിടങ്ങളിലേക്ക് ഫീഡര്‍ ബസ്സുകളാണുള്ളത്.
ഫുട്‌ബോള്‍ ആരാധര്‍ക്കായി ദോഹ മെട്രോ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്.
ദോഹ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഒരുക്കങ്ങളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഡ്രോണ്‍ ലൈറ്റ് ഷോ പോലുള്ള ആകര്‍ഷക പരിപാടികളും ഇക്കുറി ഉണ്ടാകുമെന്നാണ് സൂചനകള്‍.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.