മുംബൈ: പൂനൈ ജഹാംഗിര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തില്‍. പിപിഇ കിറ്റ് ധരിച്ച് പന്ത്രണ്ട് മണിക്കൂറിലധികം ജോലി ചെയ്യുന്നതില്‍ പ്രതിഷേധിച്ച് 150 ഓളം നഴ്‌സുമാരാണ് സമരത്തിനിറങ്ങിയത്. പൂനെയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നഴ്‌സുമാരുടെ പ്രതിഷേധം. അതേസമയം മതിയായ ശമ്പളം ലഭിക്കുന്നില്ലെന്ന ആരോപണവും ഉയര്‍ന്നു വരുന്നുണ്ട്.
തങ്ങളുടെ പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിനെ അറിയിച്ചെങ്കിലും അഭ്യര്‍ത്ഥനകള്‍ അവഗണിക്കുകയായിരുന്നുവെന്ന് നഴ്‌സുമാര്‍ പറയുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നഴ്‌സുമാര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിനെ അറിയിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മെച്ചപ്പെട്ട ജോലി സാഹചര്യം നല്‍കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിരുന്നു. മാനേജ്‌മെന്റിന് പുറമേ ജില്ലാ കളക്ടര്‍ക്കും പൂനെ മുന്‍സിപ്പള്‍ കമ്മീഷണര്‍ക്കും നഴ്‌സുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.
പിപിഇ കിറ്റ് ഉപയോഗിച്ചുകൊണ്ടുളള നഴ്‌സുമാരുടെ ഡ്യൂട്ടി സമയം ആറ് മണിക്കൂറില്‍ കൂടരുതെന്നും മതിയായ വിശ്രമം അനുവദിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. കോവിഡ് കാലത്ത് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകര്‍ക്കിടയിലെ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ ആശങ്കയ്ക്കിടയാക്കുന്നവയാണ്. പൂനെയില്‍ കോവിഡ് കേസുകളുടെ നിരക്ക് 20 ശതമാനത്തിന് മുകളിലാണുളളത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.