മസ്‌കത്ത്: ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന് 2022 ആദ്യം മുതല്‍ ഒമാനില്‍ നികുതി ചുമത്തും. എണ്ണവിലയില്‍ കുറവും കോവിഡ് മഹാമാരിയും നിമിത്തം വര്‍ധിച്ച ബജറ്റ് കമ്മി നികത്തുന്നതിന്റെ ഭാഗമായാണ് നടപടി. തീരുമാനം നടപ്പാകുന്നതോടെ വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്തുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രമായി ഒമാന്‍ മാറും. വരുമാന നികുതിയടക്കം സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഉള്‍പ്പെടുത്തിയുള്ള ഇടക്കാല ധനസന്തുലന പദ്ധതി ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു.
അന്താരാഷ്ട്ര നാണയനിധിയുടെ റിപ്പോര്‍ട്ട് പ്രകാരം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 19 ശതമാനമായിരിക്കും ഒമാന്റെ ഈ വര്‍ഷത്തെ ബജറ്റ് കമ്മി. 2024ഓടെ ഇത് 1.7 ശതമാനമായി കുറക്കുക ലക്ഷ്യമിട്ടാണ് സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തികളുടെ വരുമാനത്തിന് നികുതി ചുമത്താനുള്ള തീരുമാനം.
നികുതി ഈടാക്കുന്നതിനുള്ള വരുമാന പരിധിയോടൊപ്പം നടപ്പാക്കുന്നത് എങ്ങനെ തുടങ്ങിയ വിഷയങ്ങള്‍ പഠന വിധേയമാക്കിവരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂല്യവര്‍ധിത നികുതിയും ധന സന്തുലന പദ്ധതിയുടെ ഭാഗമാണ്. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ മൂല്യവര്‍ധിത നികുതി രാജ്യത്ത് നടപ്പാകും
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.