ചെന്നൈ: തമിഴ്നാട്ടിലും പുതുച്ചേരിയിലും ആഞ്ഞടിച്ച നിവാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി കര്‍ണാടക തീരത്തേക്ക് നീങ്ങി. കര്‍ണാടകയിലെ വിവിധ മേഖലകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗളൂരു, തുംക്കൂര്‍, മാണ്ഡ്യ, കോലാര്‍ എന്നിവിടങ്ങള്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്.
130 കിലോമീറ്റര്‍ വേഗതയില്‍ ചുഴലികാറ്റ് പ്രവേശിച്ച പുതുച്ചേരിയില്‍ 400 കോടിയുടെ നാശനഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു വി നാരായണസ്വാമി പറഞ്ഞു. നിരവധി പാടശേഖരങ്ങളില്‍ വെള്ളം കയറി. 900 ഹെക്ടര്‍ നെല്ല് ഉള്‍പ്പെടെയുള്ള കൃഷി നശിച്ചു. കാറ്റിലും മഴയിലും നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. പുതുച്ചേരിയുടെ തീരമേഖലകളെയാണ് നിവര്‍ കൂടുതല്‍ ബാധിച്ചത്.
അതേസമയം തമിഴ്നാട്ടില്‍ വൈദ്യുതി ഉടന്‍ ബന്ധം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി പി.തങ്കമണി അറിയിച്ചു. നിവര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 1.5 കോടിയുടെ നഷ്ടമാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.