കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളുടെ താമസവുമായി ബന്ധപ്പെട്ട കരടുനിയമം മന്ത്രിസഭ അംഗീകരിച്ചു. ശമ്പളം നല്കുന്നതില് വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്ക് രണ്ടുവര്‍ഷം തടവും 5000 മുതല്‍ 10,000 ദീനാര്‍ വരെ പിഴയും വിധിക്കുന്നതാണ് നിര്‍ദിഷ്ട നിയമം. സ്പോണ്‍സര്‍മാരില്‍നിന്ന് മാറി ജോലിചെയ്യുന്നവര്‍ക്കും ഇതേ ശിക്ഷയാണ് നിര്‍ദേശിക്കുന്നത്. ഏതെങ്കിലും തൊഴിലാളി ഒളിച്ചോടിപ്പോവുകയോ ഇഖാമ റദ്ദാക്കുകയോ ചെയ്താല്‍ സ്പോണ്സര് ഉടനെ അധികൃതരെ അറിയിക്കണം. ഇതില്‍ വീഴ്ചവരുത്തിയാല്‍ സ്പോണ്സര്ക്ക് 600 ദീനാര്‍ മുതല്‍ 2000 ദീനാര്‍ വരെ പിഴ ചുമത്തും. വിസക്കച്ചവടക്കാര്‍ക്ക് ശക്തമായ ശിക്ഷ നല്കാന് വ്യവസ്ഥയുള്ള കരടുനിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്. വിസക്കച്ചവടക്കാര്‍ച്ച് 5000 മുതല്‍ 10,000 ദീനാര്‍ വരെ പിഴയും മൂന്നുവര്‍ഷം തടവുശിക്ഷയും നിര്‍ദേശിക്കുന്നു.
പണം വാങ്ങി വിദേശികളെ കുവൈത്തിലേക്ക് കൊണ്ടുവരുകയും ഇഖാമ പുതുക്കാനും തൊഴില്‍ സ്റ്റാറ്റസ് അനധികൃതായി മാറ്റാനും സഹായിക്കുന്നവര്‍ക്ക് ഈ ശിക്ഷ ലഭിക്കും. അനധികൃതമായി കൊണ്ടുവരുന്ന ഓരോ തൊഴിലാളിക്കും പ്രത്യേകം പിഴ നല്‍കേണ്ടിവരും. കുറ്റവാളി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കിലും അഞ്ചുവര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാലും ശിക്ഷ ഇരട്ടിക്കും. വിസ പുതുക്കാനും വര്‍ക്ക് പെര്‍മിറ്റ് നേടാനും കൈക്കൂലി കൊടുക്കുന്ന വിദേശ തൊഴിലാളിക്ക് ഒരു വര്‍ഷം തടവും 1000 ദീനാര്‍ പിഴയും ആണ് ശിക്ഷ. കരടുനിയമം പ്രാബല്യത്തിലായാല്‍ രാജ്യത്തെ വിസക്കച്ചവടത്തിന് തടയിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ജനസംഖ്യ അസന്തുലനത്തിന് കാരണമെന്നാണ് മന്ത്രിസഭയുടെയും പാര്‍ലമെന്റിന്റെയും വിലയിരുത്തല്‍. വിസക്കച്ചവടക്കാര്‍ക്ക് മാത്രമല്ല, അതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും കനത്ത ശിക്ഷ ഉറപ്പുവരുത്തുന്നതോടെ ഈ പ്രതിഭാസം അവസാനിപ്പിക്കാന്‍ കഴിഞ്ഞേക്കും. അതേസമയം, സ്പോണ്സര് മാറി ജോലിചെയ്യുന്നവര്‍ക്ക് വലിയ ശിക്ഷ ലഭിക്കുന്നത് വിദേശികള്‍ക്ക് തിരിച്ചടിയാണ്. ആയിരക്കണക്കിന് വിദേശികള്‍ നിലവില്‍ സ്പോണ്സര് മാറി ജോലിചെയ്യുന്നുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.