മണിരത്‌നത്തിന്റെ ‘രാവണ’നില്‍ അവസരം ലഭിച്ചത് ഒരു നിമിത്തമായിരുന്നുവെന്ന് നടന്‍ മുന്ന. ഒരുപാട് പേരെ ആ വേഷത്തിലേക്ക് ക്ഷണിച്ചെങ്കിലും അവസാനം തനിക്ക് ലഭിക്കുകയായിരുന്നുവെന്ന് താരം പറഞ്ഞു. സിനിമയെക്കുറിച്ച് ചിത്രീകരണത്തെക്കുറിച്ചും മുന്ന ‘ദി ഗള്‍ഫ് ഇന്ത്യന്‍സ്’ നോട് പറഞ്ഞത് ഇങ്ങനെ:
മുന്നയുടെ വാക്കുകള്‍
മണിരത്‌നം ചിത്രം ‘രാവണ’നില്‍ അഭിനയിക്കാന്‍ കിട്ടിയത് ഒരു നിമിത്തമായി കരുതുന്നു. ഒരുപാട് പേരെ ആ കഥാപാത്രത്തിലേക്ക് ക്ഷണിച്ചെങ്കിലും അവസാനം എന്നില്‍ എത്തുകയായിരുന്നു. വേറൊരു സിനിമയുടെ തിരക്കിനിടയിലാണ് എനിക്ക് മണിരത്‌നം സാറിന്റെ ഫോണ്‍ വരുന്നത്. മദ്രാസ് ടാക്കീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞു. ചില സമയങ്ങളില്‍ സുഹൃത്തുക്കള്‍ പ്രാങ്ക് കോളുകള്‍ ചെയ്യാറുണ്ട്. അതാണെന്ന് കരുതി കോള്‍ വെച്ചു. പക്ഷേ വീണ്ടും മണിസാറിന്റെ ഓഫീസില്‍ നിന്നും കോള്‍ വന്നു. അന്ന് വൈകുന്നേരം തന്നെ ഓഫീസിലെത്തണമെന്ന് പറഞ്ഞു. ഞാന്‍ അവിടെയെത്തിയപ്പോഴേക്കും വൈകി. സാര്‍ റഹ്മാന്‍ സാറിന്റെ വീട്ടിലേക്ക് പോയി. പിന്നീട് എ.ആര്‍ റഹ്മാന്‍ സാറിന്റെ വീട്ടിലേക്ക് പോയി. അവിടെ ഇരുവരും പാട്ടിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.
മണിസാര്‍ വന്ന് സുഖമാണോ എന്നൊക്കെ ചോദിച്ചു. ഒരു വര്‍ഷത്തെ ഡേറ്റും ചോദിച്ചു. സാര്‍ ചോദിച്ചാല്‍ ഒരു വര്‍ഷമെന്ത്, എത്രയാണെങ്കിലും ഞാന്‍ ഓകെയാണെന്ന് പറഞ്ഞു. അപ്പോഴാണ് എന്റെ അരികിലൂടെ മറ്റൊരാള്‍ എത്തിയത്. സാക്ഷാല്‍ എ.ആര്‍ റഹ്മാന്‍. മണിസാര്‍ എന്നെ പരിചയപ്പെടുത്തി. അധികം സംസാരിക്കാത്ത ആളാണല്ലോ റഹ്മാന്‍ സര്‍. ഹായ്, ഹലോ എന്ന് പറഞ്ഞ് അദ്ദേഹം പോയി. പിന്നീട് അവിടെ നിന്നും എല്ലാം ഓകെ ആയി ഇറങ്ങി.
ഓഡീഷന്റെ പല ഘട്ടങ്ങളും മറികടന്ന് സിനിമയില്‍ അഭിനയിച്ചു. പക്ഷേ ഞാന്‍ ആരോടും പറഞ്ഞില്ല. കാരണം ചിലപ്പോള്‍ പടം പുറത്തിറങ്ങുമ്പോള്‍ നമ്മള്‍ ഉണ്ടാകില്ല. എന്റെ കൂടെ അഭിനയിച്ച പലരുടെയും സീനുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പ്രിയാ മണി, പൃഥ്വിരാജ്, ഞാനുമാണ് മലയാളികളായി സെറ്റില്‍ ഉണ്ടായത്. ഇന്ത്യയിലെ എല്ലാ കാടുകളിലും ഷൂട്ട് ഉണ്ടായിരുന്നു. കുറച്ച് കഷ്ടപ്പാടായിരുന്നു. പുലര്‍ച്ചെ നാലരയൊക്കെ ആകുമ്പോള്‍ സെറ്റില്‍ എത്തണം. 5.15ന് ഷൂട്ട് തുടങ്ങും. 6.15 ആകുമ്പോള്‍ തീരും. അതുകഴിഞ്ഞ് നമുക്ക് ഹോട്ടലിലേക്ക് വരാം. പിന്നീട് വൈകീട്ട് പോകണം. 6.15 മുതല്‍ ഏഴ് മണിവരെ ഷൂട്ട് ഉണ്ടാകണം. സര്‍ അതിനെ മാജിക് ലൈറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രധാനപ്പെട്ട സീനുകളെല്ലാം ആ സമയത്താണ് ഷൂട്ട് ചെയ്തത്. ഇന്നും രാവണന്‍ കണ്ടുകഴിഞ്ഞാല്‍ അതൊരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ്.
സിനിമയുടെ അവസാനം രണ്ട് മിനിറ്റ് നീണ്ട ഡയലോഗ് എനിക്കുണ്ടായിരുന്നു. എല്ലാ ഡയലോഗും മനഃപാഠമാക്കി വേണം പറയാന്‍. ഡയലോഗ് എല്ലാം നാല് മാസം മുന്‍പ് തന്നെ തന്നിരുന്നു. മണിരത്‌നം സാറിന് റിയലിസ്റ്റിക്കായി തന്നെ വേണം. അഭിനയം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഒറ്റ ടേക്കില്‍ തന്നെ ആ ഷോട്ട് ഓക്കെയായി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.