കെ.അരവിന്ദ്
കഴിഞ്ഞു പോയ വാരം നിഫ്‌റ്റി ഏകദേശം 500 പോയിന്റാണ് ഉയര്‍ന്നത്. 11,800ലെ പ്രതിരോധത്തെ ഭേദിച്ച നിഫ്‌റ്റി വെള്ളിയാഴ്‌ച 11,935 വരെ ഉയര്‍ന്നു. ഓഗസ്റ്റിലെ ഉയര്‍ന്ന നിലവാരത്തെ പിന്നിലാക്കിയാണ് വിപണി കുതിച്ചത്.
ഐടി ഓഹരികളാണ് പ്രധാനമായും ഈ കുതിപ്പിന് പിന്‍ബലമേകിയത്. വിപ്രോ, ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ മുന്‍നിര ഐടി ഓഹരികള്‍ കഴിഞ്ഞു പോയ വാരം പത്ത് ശതമാനത്തിലേറെ ഉയര്‍ന്നു. ടിസിഎസിന്റെ മികച്ച രണ്ടാം ത്രൈമാസഫലവും വിപണിയെ തുണച്ചു.
നേരത്തെ സെപ്‌റ്റംബര്‍ അവസാനമുണ്ടായ തിരുത്തലില്‍ ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത് ബാങ്കിംഗ് ഓഹരികളായിരുന്നു. അതേ സമയം പോയ വാരം അവസാനത്തോടെ ബാങ്കിംഗ് ഓഹരികള്‍ വിപണിയിലെ കരകയറ്റത്തില്‍ പങ്കുചേര്‍ന്നു. റിസര്‍വ് ബാങ്കിന്റെ ധനനയ അവലോകന യോഗം ധനകാര്യ വിപണിയെ ഉത്തേജിപ്പിക്കുന്ന തീരുമാനങ്ങള്‍ കൈകൊണ്ടതാണ് ബാങ്കിംഗ് ഓഹരികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. നിഫ്‌റ്റിയില്‍ ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള ബാങ്കിംഗ് മേഖലയിലെ ഓഹരികള്‍ ഉയരുന്നത് വിപണിയിലെ മുന്നേറ്റ പ്രവണതക്ക് ശക്തി പകരുന്ന ഘടകമാണ്.
കോവിഡിന് മുമ്പുള്ള ഉയര്‍ന്ന നിലവാരത്തിലേക്ക് വിപണി നീങ്ങുന്നതിനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. 11,800ലെ പ്രതിരോധം ഭേദിച്ച നിലക്ക് ഇനി 12,000ലാണ് ചെറിയ പ്രതിരോധമുള്ളത്. ബാങ്ക് ഓഹരികള്‍ തന്നെയായിരിക്കും ഈ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിക്കുക. ഐടി, ഫാര്‍മ ഓഹരികളുടെ ശക്തമായ പിന്തുണ തുടര്‍ന്നും വിപണിക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെള്ളിയാഴ്‌ചത്തെ ധനനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് മാറ്റമില്ലാതെ തുടരാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചതെങ്കിലും ധനലഭ്യത ഉയര്‍ത്താനായി സ്വീകരിച്ച നടപടികള്‍ മികച്ചതാണ്. പണപ്പെരുപ്പം ഉയര്‍ന്ന നിലയിലായതിനാലാണ് പലിശനിരക്കില്‍ മാറ്റം വരുത്താതിരുന്നത്. ധനലഭ്യത ഉയര്‍ത്താനുള്ള നടപടികള്‍ മഹാമാരി കാലത്ത് സമ്പദ്‌വ്യവസ്ഥക്ക് ഉത്തേജനം പകരാന്‍ ഉപകരിക്കും.
വരാനിരിക്കുന്ന ഉത്സവ സീസണ്‍ വിപണിക്ക് തുണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനികളുടെ രണ്ടാം ത്രൈമാസ ഫലങ്ങളും നിര്‍ണായകമാകും. അതേ സമയം യുഎസ് വിപണിയില്‍ പ്രതികൂലമായ ചലനങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും. നവംബറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഎസ് വിപണി കരുതലോടെ നീങ്ങാനാണ് സാധ്യത.
11,550 ആണ് അടുത്ത നിഫ്‌റ്റിയുടെ താങ്ങ് നിലവാരം. ഈ നിലവാരം ഭേദിച്ചാല്‍ 11,377ല്‍ ശക്തമായ താങ്ങുണ്ട്. പൊതുവെ വിപണി പോസിറ്റീവായി നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ഉയര്‍ന്ന നിലവാരത്തില്‍ നിക്ഷേപകര്‍ കരുതല്‍ പാലിക്കേണ്ടതുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.