വിശാഖപട്ടണത്ത് വിഷവാതകം ചോര്‍ന്ന് 12 പേര്‍ മരിച്ച സംഭവത്തില്‍ കമ്പനി സിഇഒ ഉള്‍പ്പടെ 11 പേര്‍ അറസ്റ്റില്‍. കമ്പനി സിഇഒയും രണ്ട് ഡയറക്ടര്‍മാരും എട്ട് ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്. വിഷവാതക ചോര്‍ച്ചയെ കുറിച്ച് അന്വോഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹൈ പവര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമരര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. എല്‍ ജി പോളിമര്‍ കെമിക്കല്‍ പ്ലാന്റ് കുറ്റക്കാരെന്ന് ഹൈ പവര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കെമിക്കല്‍ പ്ലാന്റില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്താതാണ് വാതകചോര്‍ച്ചയ്ക്ക് കാരണം. കമ്പനിയുടെ അശ്രദ്ധമൂലമാണ് അപടകടമുണ്ടായതെന്നും സമിതി സര്‍ക്കാരിനെ അറിയിച്ചു.
മെയ് ഏഴിനാണ് വിശാഖപട്ടണത്തെ വെങ്കടപുരത്തിലെ എല്‍ജി പോളിമര്‍ കെമിക്കല്‍ പ്ലാന്റില്‍ വിഷവാതക ചോര്‍ച്ച ഉണ്ടായത്. പ്ലാന്‍റിലെ എം 6 ടാങ്കിൽ നിന്ന് സ്റ്റെറൈൻ വാതകമാണ് ചോർന്നത്. പ്രദേശത്തെ അഞ്ചു കിലോമീറ്ററോളം ചുറ്റളവില്‍ വാതകം വ്യാപിച്ചു. രണ്ട് മാസത്തിനു ശേഷമാണ് സംഭവത്തില്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.