രാജ്യത്തെ നാലു ലക്ഷത്തോളം വരുന്ന കുട്ടികള്‍ക്കാണ് 21 ദിവസത്തെ ഇടവേളകളില്‍ കുത്തിവെപ്പുകള്‍ നല്‍കുക
കുവൈത്ത് സിറ്റി : രാജ്യത്ത് അഞ്ചിനും പതിനൊന്നിനും ഇടയ്ക്കുള്ള കുട്ടികളുടെ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇതിനായി ആരോഗ്യ മന്ത്രാലയം പ്രത്യേക ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുവൈത്തി പൗരന്‍മാരുടെയും പ്രവാസികളുടേയും കുടുംബങ്ങളിലെ നാലു ലക്ഷത്തോളം കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.
രണ്ട് ഫൈസര്‍ വാക്‌സിനുകള്‍ 21 ദിവസത്തെ ഇടവേളകളിലായി നല്‍കും. അഞ്ചിനും പതിനൊന്നിനും ഇടയില്‍ ഒരോ പ്രായത്തിലും ശരാശരി അറുപതിനായിരം കുട്ടികള്‍ വീതമാണുള്ളതെന്ന് ആരോഗ്യ വകുപ്പിന്റെ രേഖകളില്‍ പറയുന്നു.
കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ചാണ് ഫൈസര്‍ വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.