പ്രേമന്‍ ഇല്ലത്ത്
സദ്ദാം ഹുസൈന്റെ പടയോട്ടക്കാലത്ത് പട്ടാളം പിടിച്ചു കൊണ്ടുപോയ 2500 ഓളം കുവൈറ്റി പൗരന്മാരില്‍പെട്ട 21 പേരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇറാക്കിലെ കുവൈറ്റ് എംബസ്സി അധികൃതര്‍ ഏറ്റുവാങ്ങി. ഇറാക്കിലെ റെഡ്ക്രസന്റ് പ്രതിനിധികളും, ഇറാക്ക് വിദേശകാര്യ ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയാണ് അവശിഷ്ടങ്ങള്‍ കൈമാറിയത്. ഇറാക്കിലെ കൂട്ടക്കുഴിമാടങ്ങളില്‍ നിന്നാണ് ഈ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതിനു മുന്‍പ് ആയിരത്തി ഇരുന്നൂറോളം കുവൈറ്റ് പൗരന്മാരുടെ ഭൗതികാവശിഷ്ടങ്ങളും ഇങ്ങനെ ലഭിച്ചിരുന്നു. അവയെല്ലാം കുവൈറ്റിലെത്തിച്ച് ദേശീയ ആദരവുകളോടെ സംസ്‌കരിക്കുകയാണ് ചെയ്തത്. ഈ ശേഷിപ്പുകളുടെ ഡിഎന്‍എ പരിശോധന നടത്തി തിരിച്ചറിഞ്ഞതിനു ശേഷം രാജ്യം ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് എംബസി അധികൃതര്‍ വ്യക്തമാക്കി.
കുവൈറ്റ് എന്നാല്‍ ‘കടല്‍ക്കരയിലെ കോട്ട ‘ എന്നാണ് അറബിയില്‍ അര്‍ത്ഥം. ഈ കോട്ടയിലെ സുല്‍ത്താന്മാരെ ഒറ്റ രാത്രികൊണ്ട് തുരത്തി അവിടെ ആധിപത്യം സ്ഥാപിച്ചാണ് സദ്ദാം ഹുസൈന്‍ എന്ന സേച്ഛാധിപതി കുവൈറ്റ് എന്ന രാജ്യത്തെയും അതിന്റെ മുപ്പത് ലക്ഷത്തോളം വരുന്ന ജനതയെയും തടവിലാക്കിയത്.
1990 ഓഗസ്റ്റ് ഒന്ന് അര്‍ദ്ധരാത്രിയിലാണ് ഇറാക്ക് പട്ടാളം കുവൈറ്റിലേക്ക് ഇരച്ചുകയറിയത്. ഉറങ്ങി കിടക്കുകയായിരുന്ന ഒരു ജനതയെ കിളിയെ അതിന്റെ കൂട്ടില്‍ ചെന്ന് പിടികൂടുന്ന ലാഘവത്തോടെയാണ് രാവിന്റെ മറവില്‍ സദ്ദാം ഹുസൈന്‍ കൈപിടിയിലൊതുക്കിയത്.
കുവൈറ്റിനെ ഇറാക്ക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ 19ാംമത്തെ പ്രവശ്യയായി പ്രഖ്യാപിക്കുകയും, കുവൈറ്റ് ദിനാര്‍ പിന്‍വലിച്ച് ഇറാക്കി ദിനാര്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്ത് സദ്ദാം കുവൈറ്റിന്റെ സമൃദ്ധമായ മണ്ണില്‍ അധിനിവേശ ഭരണം ഏഴു മാസത്തോളം തുടര്‍ന്നു.
ചെറുത്തു നിന്ന നാമമാത്രമായ കുവൈറ്റ് പട്ടാളത്തെയും പോലീസുകാരെയും നിഷ്‌കരണം വകവരുത്തിയ ഇറാക്കി പട്ടാളം കുവൈറ്റ് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, വീട്ടില്‍ കൊള്ളയടിക്കുകയും, വിലപ്പെട്ടതെല്ലാം ഇറാക്കിലേക്ക് കടത്തുകയും ചെയ്തു കൊണ്ടിരുന്നു.
കുവൈറ്റി പൗരന്മാരെ കണ്ടാല്‍ പിടിച്ചുകൊണ്ടു പോവകയും വധിക്കുകയും പീഡിപ്പിക്കുകയും ചെയ്യുക ഇറാക്ക് പട്ടാളത്തിന്റെ പ്രധാന വിനോദമായിരുന്നു. അങ്ങനെ കുവൈറ്റിന്റെ 2500 ഓളം വിലപ്പെട്ട ജീവിതങ്ങളെയാണ് പട്ടാളം പീഡിപ്പിച്ച് ഇറാക്ക് മരുഭൂമികളില്‍ കൂട്ടക്കൊല ചെയ്ത് മൂടിയത്. ആ പൗരന്മാരെയെല്ലാം കുവൈറ്റ് രക്തസാക്ഷികളായി പ്രഖ്യാപിക്കുകയും ദേശീയ ബഹുമതികളോടെ ആദരിക്കുകയും ചെയ്യുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.