നേതാക്കളുടെ പരസ്യപ്രസ്താവന വിലക്കി കെപിസിസി അധ്യക്ഷന്‍. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് പരസ്യപ്രസ്താവന വിലക്ക്. സംഘടനാ വിഷയത്തില്‍ ശശിതരൂര്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതില്‍ നേതാക്കള്‍ക്കള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയായതിനാല്‍ എല്ലാവര്‍ക്കും തങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ സ്വതാന്ത്ര്യമുണ്ട്. എന്നാല്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരാരും സംഘടനാപരമായ വിഷയങ്ങളില്‍ പരസ്യപ്രസ്താവനയ്ക്ക് നില്‍ക്കരുത്. എ ഐ സി സിയുടെ നിര്‍ദേശം എല്ലാവരും പാലിക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
നേതൃമാറ്റം ആവശ്യപ്പെട്ട് ശശി തരൂര്‍ ഉള്‍പ്പെടെ 23 നേതാക്കളാണ് കത്ത് നല്‍കിയത്. ഇതിനെതിരെ രൂക്ഷ വാദപ്രതിവാദങ്ങളാണ് ഉണ്ടായത്. സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം വിവാദം അവസാനിപ്പിക്കുകയാണെന്ന് തരൂര്‍ ട്വീറ്റിലൂടെ അറിയിച്ചിട്ടും വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. വിശ്വപൗരന്‍ എന്നുകരുതി എന്തും പറയരുതെന്നാണ് കഴിഞ്ഞദിവസം കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്. സംഘടനയ്ക്ക് ഉളളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയണമെന്നും കൊടിക്കുന്നില്‍ പറഞ്ഞിരുന്നു. അതിനിടെ തരൂരിനെ പിന്തുണച്ച് പി ടി തോമസും കെ എസ് ശബരീനാഥനും രംഗത്തുവരികയും ചെയ്തു. തരൂര്‍ തിരുത്തിയത് അറിയാതെയാണ് വിഷയത്തില്‍ കൊടിക്കുന്നില്‍ പ്രതികരിച്ചതെന്നാണ് ചില നേതാക്കള്‍ പറയുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.