സംസ്ഥാനത്ത് ശനിയാഴ്ച 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളെ പോലെയാണ് ഇന്നത്തെയും അവസ്ഥ. കോവിഡ് ബാധ സ്ഥിരീകരിക്കുന്നവർ 400 ല്‍ കൂടുന്നു. 143 പേർ രോഗമുക്തി നേടി. ഇന്നു രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തിനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 76 പേർ. സമ്പർക്കം വഴി 234 പേർക്കാണ് രോഗം. ആരോഗ്യപ്രവർത്തകർ 2, ഐടിബിപി 2, ബിഎസ്എഫ് 2, ബിഎസ്‌സി 4.
നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്;
തിരുവനന്തപുരം
കൊല്ലം 26
പത്തനംതിട്ട 43
ഇടുക്കി 4
കോട്ടയം 6
ആലപ്പുഴ 11
എറണാകുളം 3
തൃശൂർ 17
പാലക്കാട് 7
മലപ്പുറം 15
കോഴിക്കോട് 4
കണ്ണൂർ 1
ജില്ലയിലെ 9 തദ്ദേശ സ്ഥാപനങ്ങളിലായി 45 വാർഡുകളാണ് ഇതുവരെ കണ്ടെയ്ൻമെന്‍റ് സോണിലുള്ളത്. ഇവിടങ്ങളിൽ സാമൂഹിക അവബോധം വർധിപ്പിക്കുന്നതിന് നോട്ടിസ് വിതരണം, മൈക്ക് അനൗൺസ്മെന്‍റ്, സോഷ്യൽ മീഡിയ പ്രചരണം ഇവയെല്ലാം നടത്തുന്നു. കണ്ടെയ്ൻമെന്റ് പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പൊലീസ്, റവന്യു, ആരോഗ്യ, ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്വിക് റെസ്പോൺസ് ടീം രൂപീകരിച്ചു. ഈ സംഘം 24 മണിക്കൂറും പ്രവർത്തിക്കും. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലേക്കുള്ള ചരക്കു വാഹന നീക്കം, വെള്ളം,. വൈദ്യുതി, തുടങ്ങി എല്ലാം സംഘം നിരീക്ഷിക്കും, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംഘത്തിനൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മൂന്ന് വാർഡുകളിലും ആകെ 8110 കാർഡുടമകളാണ് ഉള്ളത്. അവിടെ നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്നതിന് അധിക സംവിധാനം ഏർപ്പാടാക്കി. ഇന്ന് ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതൽ പുതിയ രോഗികളുള്ളത്. 87 പേർ. 87ൽ 51 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലാണ്. താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാംപ്, കായംകുളം മാർക്കറ്റ് ഇവ കേന്ദ്രീകരിച്ചാണ് കൂടുതൽ രോഗവ്യാപന സാധ്യത റിപ്പോർട്ട് ചെയ്തത്. ചെല്ലാനം ഹാർബറിൽ മത്സ്യ ബന്ധനത്തിന് പോയ ജില്ലയിലെ 2 മത്സ്യ തൊഴിലാളികൾക്കും ഇതിൽ ഒരാളുടെ കുടുംബത്തിനും രോഗം ബാധിച്ചു. താമരക്കുളം, നൂറനാട് മേഖലകളിലും കായംകുളത്തും തീരദേശ മേഖലയിലും കൂടുതൽ ജാഗ്രതയും നിയന്ത്രണവും ഏർപ്പെടുത്തി. നൂറനാട് ഐടിബിപി ക്യാംപില്‍ കോവിഡ് സ്ഥിരീകരിച്ചതിനാൽ ബാരക്കിലെ മുഴുവൻ പേർക്കും വ്യക്തിഗത ക്വാറന്റീന്‍ ഉറപ്പാക്കും. ക്യാംപിന് പുറത്ത് വീടുകളിൽ കുടുംബമായി താമസിക്കുന്ന ഉദ്യോഗസ്ഥരെ ക്വാറന്റീനിൽ ആക്കി.
തീരദേശത്തെ രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനത്തിന് ആരോഗ്യ പ്രവർത്തകരെ സഹായിക്കാമൻ വിവിധ വകുപ്പ് ജീവനക്കാരെ കമ്യൂണിറ്റി സെന്ററിൽ നിയോഗിച്ചു. കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററുകൾ തയാറാക്കും. പത്തനംതിട്ടയിൽ പുതുതായി രോഗം ബാധിച്ചത് 54 പേർക്കാണ്. 25 സമ്പർക്കം. പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ കണ്ടെയ്ന്‍മെന്റ് സോണിൽ നടത്തിയ റാപിഡ് ആന്റിജൻ ടെസ്റ്റിൽ ജൂലൈ 10ന് നാലു പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ മുൻപ് രോഗം ബാധിച്ചവരുമായി സമ്പർക്കമുള്ളവരാണ്. മലപ്പുറത്ത് 51 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 27 ഉം സമ്പർക്കം വഴി. മലപ്പുറത്ത് 4 ക്ലസ്റ്ററുകളാണ്. സമ്പർക്കം വഴി പല മേഖലകളിലും രോഗവ്യാപനം ഉണ്ടാകുന്നതിനാൽ ജില്ല അതീവജാഗ്രതയിലാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.