Kerala

കേരള കോണ്‍ഗ്രസ്സും റബറും

ഗള്‍ഫ് ഇന്ത്യന്‍സ്.കോം

കേരള കോണ്‍ഗ്രസ്സും, റബറും തമ്മിലുള്ള ബന്ധം സുവിദിതമാണ്. കേരളത്തിലെ മുഖ്യകാര്‍ഷിക വിളയായി റബര്‍ ഉരുത്തിരിഞ്ഞതിന്റെ ചുവടു പിടിച്ചാണ് കേരള കോണ്‍ഗ്രസ്സിന്റെ (കേകോ) രാഷ്ട്രീയവും തഴച്ചു വളര്‍ന്നത്. ലാഭകരമായ കൃഷിയെന്ന നിലയിലുള്ള റബറിന്റെ ഭാഗ്യ-നിര്‍ഭാഗ്യങ്ങള്‍ ഒരു സൂചകമായെടുത്താല്‍ കോകോയുടെ ഭാവി വിലയിരുത്താനാവുമോ? ജോസ് കെ മാണി ഇടതു മുന്നണിയുടെ കൂടാരത്തിലെത്തുമ്പോള്‍ പ്രസക്തമാവുന്ന ചോദ്യം അതാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി പടര്‍ന്നു കിടക്കുന്ന റബറിന്റെ തട്ടകവും കേകോയും തമ്മിലുള്ള പാരസ്പര്യത്തിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രം ജൂനിയര്‍ മാണിയുടെ പുതിയ മുന്നണി ബന്ധത്തില്‍ എങ്ങനെ പ്രതിഫലിക്കും? ലോക വ്യാപാര സംഘടനയും, ആസിയാന്‍ കരാറുകളും റബര്‍ കച്ചവടത്തിന്റെ അക്ഷാംശവും, രേഖാംശവും നിര്‍ണ്ണയിക്കുന്ന കാലഘട്ടത്തിന്റെ വരവോടെ കേരളത്തിലെ റബര്‍ കൃഷിയുടെ മിച്ചമൂല്യത്തിന്റെ ബലത്തില്‍ സ്വന്തം അതിജീവിനശേഷി നിര്‍ണ്ണയിക്കുന്നതിനുള്ള ശേഷി കേക്കോക്കു നഷ്ടമായിരുന്നു. കെ. എം. മാണി ജീവിച്ചിരിക്കുമ്പോള്‍ തന്നെ അക്കാര്യം വ്യക്തമായിരുന്നു. റബറും, അല്ലാത്തതുമായ കര്‍ഷകരുടെ പേരില്‍ ആണയിടുമ്പോഴും കേകോ ഫലത്തില്‍ പിതാവിനും, പുത്രനും മാത്രമായുള്ള സ്വകാര്യ സംരഭമായി മാറിയതിന്റെ പശ്ചാത്തലം പോലും അതായിരുന്നു. കര്‍ഷക ജനതയുടെ വിശാല താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം എന്നതിനു പകരം മധ്യതിരുവിതാംങ്കൂറിലെ സവിശേഷമായ അധികാര ബ്ലോക്കുകളുടെ ഭരണകൂടവുമായുള്ള കൊടുക്കല്‍വാങ്ങലുകളുടെ ഇടനിലക്കാര്‍ എന്ന നിലയിലാണ് കേകോ രാഷ്ട്രീയം അതിന്റെ അതിജീവനം നിലനിര്‍ത്തിയത്.

മാണി സാറിന്റെ വ്യക്തിഗതമായ പ്രാഗല്‍ഭ്യവും, നയചാതുര്യവും, അനുഭവസമ്പത്തും ഈ കൊടുക്കല്‍ വാങ്ങലുകളുടെ നിര്‍ണ്ണായക ഘടകമായിരുന്നു. ജോസ് കെ മാണിയുടെ തീരുമാനത്തിന്റെ വരുവരായ്കകളെ പറ്റിയുള്ള ചര്‍ച്ചകളില്‍ മാണിയുടെ വ്യക്തിഗതമായ ഈ സവിശേഷതകളുമായുള്ള താരതമ്യം മുന്നിട്ടു നില്‍ക്കും. മാണിയുടെ കാര്‍മികത്വത്തില്‍ കേരള കോണ്‍ഗ്രസ്സ് നിറവേറ്റിയ ഇടനിലക്കാരന്റെ റോള്‍ ജോസ് കെ മാണിയുടെ നേതൃത്വം എത്രത്തോളം ഭംഗിയായി നിറവേറ്റും എന്നതാണ് ഈ താരതമ്യങ്ങളുടെ അന്തസത്ത. മധ്യ തിരുവിതാംങ്കൂറിലെ വിവിധ അധികാര ബ്ലോക്കുകള്‍ മാണിയില്‍ അര്‍പ്പിച്ച വിശ്വാസം ജോസ് കെ മാണിയുടെ നേതൃത്വത്തിന്  അതുപോലെ അവകാശപ്പെടാന്‍ കഴിയുമോ? കടുത്ത രാഷ്ട്രീയ പ്രതിയോഗികളെ പോലും സുഹ്രുത്തുക്കളാക്കുന്ന മാണിയുടെ അനിതരസാധാരണമായ കഴിവൊന്നും ഇതുവരെ ജൂനിയര്‍ മാണി പ്രകടിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇടതു മുന്നണിയില്‍ ചേക്കേറാന്‍ അദ്ദേഹം കൈക്കൊണ്ട തീരുമാനത്തിന്റെ വിവേകം സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നതിന്റെ സാഹചര്യം ഇതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ അത്തരമൊരു വിലയിരുത്തലിന്റെ പ്രാഥമിക സൂചനകള്‍ ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കേകോ ഒരു രാഷ്ട്രീയശക്തിയായി ഉയരുന്നതിന് സഹായിച്ച റബറിനെ അടിസ്ഥാനമാക്കിയുള്ള വിലപേശല്‍ ശേഷി ഏതാണ്ട് ഇല്ലാതായ ഘട്ടത്തിലാണ് കേരള കോണ്‍ഗ്രസ്സിലെ പുതിയ സംഭവവികാസങ്ങള്‍ ഉടലെടുക്കുന്നത്. ആഗോള വിപണിയിലെ വിലനിലവാരം അനുസരിച്ചാണ് റബര്‍വില ആഭ്യന്തര വിപണിയില്‍ ഇപ്പോള്‍ രൂപപ്പെടുന്നത്. വില നിശ്ചയിക്കുന്നതില്‍ കര്‍ഷകരുടെ പങ്ക് നയപരമായി തന്നെ ഏതാണ്ട് ഇല്ലാതായ സാഹചര്യത്തെ രാഷ്ട്രീയമായി നേരിടുന്നതിന്റെ സൂചന പോലും വിവിധ നാമധേയങ്ങളിലുള്ള കേകോയുടെ ഭാഗത്തു നിന്നും കഴിഞ്ഞ രണ്ടു ദശകമായി ഉണ്ടായിട്ടില്ല. പ്രകൃതിദത്ത റബറിന്റെ ഇന്ത്യയിലെ ആഭ്യന്തര ഉപഭോഗത്തിന്റെ ഏതാണ്ട് 50 ശതമാനവും ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലെ റബര്‍ കൃഷിക്കാര്‍ ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിനുള്ള സാധ്യത വളരെ വിരളമാണ്. ഇത്തരം അടിസ്ഥാന ഘടകങ്ങളും മാണി ജൂനിയറിന്റെ ഭാവി തീരുമാനിക്കുന്നതില്‍ പങ്കു വഹിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.