ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണങ്ങളില്‍ വലിയ കുറവ് ഉണ്ടായെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി. കഴിഞ്ഞ വര്‍ഷം 221 ഭീകരരെ സൈന്യം വധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2020ല്‍ വധിച്ച ഭീകരരുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
2019ല്‍ ആകെ 157 ഭീകരരെയാണ് വധിച്ചത്. ഭീകരാക്രമണങ്ങളും മറ്റുമായി 594 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ 2020ല്‍ കേസുകളുടെ എണ്ണം 244 ആയി കുറഞ്ഞെന്നും ഇത് വലിയ നേട്ടമാണ്. 2019ല്‍ സൈന്യത്തിന് നേരെ കല്ലെറിയുന്ന പ്രവണത വലിയ രീതിയില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈന്യത്തിന് നേരെ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് 2,009 സംഭവങ്ങളാണ് 2019ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2020ല്‍ ഇത് വെറും 327 ആയി ചുരുങ്ങിയെന്നും കിഷന്‍ റെഡ്ഡി അറിയിച്ചു. 2019 ആഗസ്റ്റ് 5ന് ജമ്മുവിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയിരുന്നു. ഇതിന് ശേഷം കശ്മീരില്‍ ഭീകരരുടെ സ്വാധീനം വലിയ രീതിയില്‍ കുറഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.