കോഴിക്കോട്: സീറ്റ് ചര്‍ച്ചയില്‍ എല്‍ഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് ജനതാദള്‍ എസ്. കോഴിക്കോട് കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും സ്വന്തം നിലയ്ക്ക് ജനതാദള്‍ എസ് ജില്ലാ നേതൃത്വം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പ്രയാസകാലത്ത് ഇടതുമുന്നണിക്കൊപ്പം നിന്നിട്ടും സീറ്റ് വിഭജനത്തില്‍ അവഗണിച്ചെന്നാണ് ജനതാദള്‍ എസിന്റെ പരാതി.
കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ അഞ്ച് ഡിവഷനിലേക്കും കോഴിക്കോട് കോര്‍പ്പറേഷനിലെ ആറ് വാര്‍ഡുകളിലേക്കുമാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എല്‍ഡിഎഫിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് പതിനൊന്നിടത്ത് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടി വന്നതെന്ന് ജെഡിഎസ് ജില്ലാ പ്രസിഡണ്ട് കെ ലോഹ്യ പറഞ്ഞു.
എല്‍ജെഡി എല്‍ഡിഎഫിന്റെ ഭാഗമായതോടെ ജില്ലയില്‍ ജെഡിഎസിനെ ഏതാണ്ട് പൂര്‍ണമായും തഴയപ്പെട്ട അവസ്ഥയാണ്. സി.കെ നാണു എംഎല്‍എയുടെ പൂര്‍ണ പിന്തുണയോടെ ജില്ലാ നേതൃത്വം കോഴിക്കോട് യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ എല്‍ഡിഎഫുമായി ചര്‍ച്ച തുടരുമെന്നും പരിഗണന കിട്ടിയില്ലെങ്കില്‍ ഈ സ്ഥാനാര്‍ത്ഥികള്‍ തദ്ദേശ തെരെഞ്ഞെടുപ്പില്‍ മല്‍സരിക്കുക തന്നെ ചെയ്യുമെന്നും ജെഡിഎസ് ജില്ലാ അധ്യക്ഷന്‍ പറയുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.