കുവൈറ്റ് അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നും നാലു മാസങ്ങൾക്ക് ശേഷം തിങ്കളാഴ്ച വിമാന സർവീസ് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച സർവീസാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ വാർത്ത കുറിപ്പിൽ അറിയിച്ചു. യാത്ര വിലക്ക് നിലനിൽക്കുന്നതിനാൽ ഇന്ത്യയിലേക്ക് സർവീസ് ഇല്ല. 1, 3, 4, 5, ടെർമിനലുകളിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ടെർമിനലുകൾ അണുവിമുക്തമാക്കി സുരക്ഷ നടപടികൾ പൂർത്തീകരിച്ചു.
വിമാനത്താവളത്തിനകത്ത് യാത്രക്കാർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. പ്രായമായവർ, നിശ്ചയ ദാർഢ്യമുള്ളവർ തുടങ്ങി സഹായത്തിനു ആളു വേണ്ടവർക്ക് ഇളവുണ്ട്. ആരോഗ്യ സുരക്ഷ മാർഗ നിർദ്ദേശങ്ങൾ പാലിക്കാത്തവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല. ആദ്യ ഘട്ടത്തിൽ 10000 പേർക്കാണ് സേവനം ലഭ്യമാകുക. മുപ്പതു ശതമാനം ജീവനക്കാരാണ് ജോലിയിൽ പ്രവേശിക്കുക. ഇന്ത്യയിലെ ഏഴു നഗരങ്ങളിലേക്ക് തുടക്കത്തിൽ സർവീസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര കുവൈറ്റ് വിലക്കി. ചാർട്ടേർഡ് വിമാനങ്ങൾക്കും വിലക്ക് നിലനിൽക്കുന്നുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.