പൊതുവെ 2021ല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. ബിറ്റ്‌കോയിന്‍ തുടങ്ങിയ സാങ്കല്‍പ്പിക ആസ്‌തി മേഖലകളിലേക്ക് നിക്ഷേപം വന്‍തോതില്‍ ഒഴുകിയതിന്റെ കാരണവും അതുതന്നെ. അതേസമയം ഈ നിക്ഷേപ പ്രവാഹം കൊണ്ടുമാത്രം സമ്പദ്‌വ്യവസ്ഥ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ഈ വര്‍ഷത്തോടെ പരിഹരിക്കപ്പെടുമെന്നും സര്‍വം ശുഭമയമാകുമെന്നുമുള്ള നിഗമനത്തിലേക്ക് എടുത്തു ചാടരുതെന്നാണ് രഘുറാം രാജനെ പോലുള്ള ധനകാര്യ ശാസ്‌ത്രജ്ഞര്‍ ഓര്‍മപ്പെടുത്തുന്നത്. കാര്യങ്ങള്‍ പഴയ പടിയാകാന്‍ ദീര്‍ഘമായ സമയം ആവശ്യമായി വരുമെന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി മുന്‍കൂട്ടി പ്രവചിച്ച രഘുറാം രാജന്റെ നിലവിലുള്ള പ്രശ്‌നങ്ങളെ കുറിച്ചുള്ള വിലയിരുത്തല്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണ്.
വാക്‌സിന്‍ കുത്തിവെപ്പ് തുടങ്ങിയതോടെ കോവിഡിനെ കുറിച്ചുള്ള ഭീതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് കോവിഡിനെതിരായ മുന്‍കരുതലുകള്‍ നേരത്തേതു പോലെ പാലിക്കുന്നതില്‍ അശ്രദ്ധ കാട്ടുന്നതിനും ജനങ്ങളെ പ്രേരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. കോവിഡ് നിയന്ത്രണവിധേയമായാലും സമ്പദ്‌വ്യവസ്ഥ കോവിഡ് കാലത്തിന് മുമ്പത്തെ സ്ഥിതിയിലെത്താന്‍ ഏറെ സമയമെടുക്കും. പൂട്ടിപോയ ചെറുകിട ബിസിനസുകളും വ്യാപാര സ്ഥാപനങ്ങളും പുന:സ്ഥാപിക്കുക ഏറെ ശ്രമകരമായ ജോലിയാണ്. അതിനുള്ള സാമ്പത്തിക പിന്തുണയൊന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുമില്ല. നഷ്‌ടപ്പെട്ട തൊഴിലുകളില്‍ എത്ര ശതമാനം പുന:സ്ഥാപിക്കപ്പെടുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
കോവിഡിന് മുമ്പ് അഞ്ച് ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ നേരിടുന്നത് സാമ്പത്തിക തളര്‍ച്ചയാണ്. ഈ സ്ഥിതിയില്‍ നിന്നും പഴയ വളര്‍ച്ചാനിരക്കിലേക്ക് തിരികെയെത്തുക എളുപ്പമല്ലെന്ന് രഘുറാം രാജന്‍ ചൂണ്ടികാട്ടുന്നു.
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിനെ ചുറ്റിപ്പറ്റി ഒട്ടേറെ പ്രതീക്ഷകളാണ് ഉയര്‍ന്നിരിക്കുന്നത്. കോവിഡ് ബാധിത സമ്പദ്‌വ്യവസ്ഥയെ അഭിമുഖീകരിക്കുന്ന ആദ്യത്തെ ബജറ്റില്‍ പുതിയ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അതേ സമയം ക്ഷേമ പ്രഖ്യാപനങ്ങള്‍ക്കും ബാലന്‍സിംഗ് കൂടിയേ തീരൂ. ആദായനികുതി ഇളവ് പോലുള്ള ആവശ്യങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഗണിക്കാനാകുന്നതല്ല.
ആദായനികുതിയില്‍ ഗണ്യമായ ഇളവുകള്‍ നല്‍കുന്നതിന് വേണ്ട സാമ്പത്തിക ശേഷി സര്‍ക്കാരിന് ഇല്ല എന്നതാണ് വസ്‌തുത. 2019ല്‍ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതിലൂടെ സര്‍ക്കാര്‍ ഖജനാവിന് വന്ന 1.4 ലക്ഷം കോടി രൂപയുടെ ചോര്‍ച്ച നികത്താന്‍ ഇതുവരെ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇതിനിടെ അത്രയ്‌ക്കൊന്നും സാമ്പത്തിക ബാധ്യത വരുത്തിവെക്കില്ലെങ്കിലും മറ്റൊരു നികുതി ഇളവ് കൂടി പ്രഖ്യാപിക്കാനുള്ള ത്രാണി സര്‍ക്കാരിനില്ല.
ആദായനികുതിയില്‍ കാര്യമായ ഇളവുകള്‍ നല്‍കാന്‍ തയാറാകരുതെന്നാണ് സമ്പദ്‌വ്യവസ്ഥയുടെ അതിജീവനത്തിന് മുന്‍തൂക്കം നല്‍കണമെന്ന് വാദിക്കുന്ന രഘുറാം രാജനെ പോലുള്ള സാമ്പത്തിക വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്. മധ്യവര്‍ഗത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യക്തിഗത ആദായ നികുതി നിരക്കുകളില്‍ ഇളവ് വരുത്തരുതെന്നും തൊഴിലുറപ്പു പദ്ധതി പോലു ള്ള സ്‌കീമുകളിലൂടെ ഗ്രാമീണ ജനങ്ങളുടെ കൈയിലേക്ക് കൂടുതല്‍ പണമെത്തുന്നതിനുള്ള വഴികള്‍ തുറയ്‌ക്കുകയാണ് ചെയ്യേണ്ടതെന്നും രഘുറാം രാജന്‍ പറയുന്നു.
സാമ്പത്തിക മാന്ദ്യം എന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ ആദ്യം ചെയ്യേണ്ടത് പ്രശ്‌നത്തിന്റെ ഗൗരവം എത്രത്തോളമുണ്ടെന്ന് വിലയിരുത്തുകയാണ്. പ്രശ്‌നം താല്‍ക്കാലികമാണെന്ന മനോഭാവം ഒഴിവാക്കണം. മോശപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരാതെ ഒളിപ്പിച്ചുവെക്കുന്നതു കൊണ്ട് യാതൊരു പ്രയോജനവുമില്ല. സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിനുള്ള ആയുധങ്ങള്‍ കണ്ടെത്തുന്നതിനാണ് മുന്‍ഗണന കൊടുക്കേണ്ടത്
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.