ഹിന്ദി അറിയാത്തവര്‍ക്ക് വിഡീയോ കോണ്‍ഫ്രന്‍സിങില്‍ നിന്ന് പുറത്തുപോകാമെന്ന പറഞ്ഞ കേന്ദ്ര ആയുഷ് വകുപ്പ് സെക്രട്ടറി രാജേഷ് കൊടേച്ചക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ എച്ച് .ഡി കുമാരസ്വാമി.
രാജ്യത്ത് കന്നഡികര്‍ക്കുള്‍പ്പെടെ ഒരുപ്പാട് ജനങ്ങള്‍ക്ക് ഹിന്ദിയറിയില്ല. രാജ്യത്ത് വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരാണ് ഏറെയും. ഹിന്ദിയുടെ പേരില്‍ അവരെല്ലാം സഹിക്കണമെന്നത് അഗീകരികരിയ്ക്കാനാകില്ല. യൂണിറ്ററി സംവിധാനത്തില്‍ എല്ലാ ഭാഷകളും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഹിന്ദി അറിയാത്തവര്‍ ആയുഷ് മന്ത്രാലയത്തിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന വകുപ്പു സെക്രട്ടറിയുടെ നിലപാട് ഭരണഘടനാവിരുദ്ധമല്ലേയെന്ന് കുമാരസ്വാമി ട്വിറ്ററില്‍ കുറിച്ചു.
ഭാഷയുടെ പേരില്‍ ജനങ്ങള്‍ക്കെതിരെയുള വിവേചനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഎംകെ എംപി കനിമൊഴി കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രിക്ക് കത്തെഴുതിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരോടാണ് ആയുഷ് വകുപ്പ് സെക്രട്ടറി ഹിന്ദി അറിയില്ലെങ്കില്‍ മീറ്റിങ്ങില്‍ നിന്ന് പുറത്തുപോകാമെന്ന് പറഞ്ഞത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.