വിശുദ്ധ ഹജ്ജ് കർമ്മം തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ മക്കയിലും, മദീനയിലെയും പ്രവേശന കവാടങ്ങളിൽ പരിശോധന കർശനമാക്കി. അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവർക്ക് 10,000 റിയാല്‍ പിഴ ഒടുക്കേണ്ടി വരും . കോവിഡ് വ്യാപനം തടയുന്നതിനായി നിശ്ചയിച്ച മുന്‍കരുതല്‍ നടപടികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹജ്ജ് അനുമതി പത്രമില്ലാതെ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഇത്രയധികം തുകയുടെ പിഴ ചുമത്തുക.
നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്ന് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ടു ചെയ്തു. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തിനകത്തുള്ള പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരമൊരുക്കുന്നത്. ഇഖാമ (താമസ രേഖ )കൈവശമുള്ള ഏഴായിരം വിദേശികള്‍ക്കും മൂവായിരം സ്വദേശികള്‍ക്കുമാണ് അനുമതി ലഭിച്ചിട്ടുള്ളത് . വിദേശികളുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഈ വര്‍ഷം വിദേശ ഹാജിമാരെ തിരഞ്ഞെടുക്കുക.ഹജ്ജ് അവസാനിക്കുന്നതോടെ ഹാജിമാര്‍ പതിനാല് ദിവസം നിര്‍ബന്ധിത ക്വാറന്‍റൈനില്‍ കഴിയുകയും വേണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.