മലയാളി ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്റെ ‘ദി ബ്രോക്കണ്‍ ക്യാമറ” (The Broken Camera) എന്ന മൂന്നുമിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹ്രസ്വചിത്ര മല്‍സരമായ മൈ റോഡ് റീല്‍ അന്താരാഷ്ട്ര മത്സരത്തിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 2016-ല്‍ കശ്മീരില്‍ നടന്ന ഭരണകൂടത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട സുഹൈബ് മഖ്ബൂല്‍ ഹംസയുടെകഥയാണ് ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
2016ല്‍ ഒരു ദിവസം സമാധാനപരമായി നടന്നിരുന്ന ഒരു പ്രതിഷേധസമരത്തിന്റെ ചിത്രങ്ങള്‍ എടുക്കുന്നതിനിടെ സൈന്യം നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ അദ്ദേഹത്തിന് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു. കാമറയുയര്‍ത്തിക്കാട്ടി സുഹൈബ് തന്റെ പ്രൊഫഷന്‍ പോലിസുകാരനെ ബോധിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. പെല്ലറ്റുകള്‍ സുഹൈബിന്റെ കണ്ണിലും നെഞ്ചിലും കാലിലുമെല്ലാം തുളച്ചുകയറി. കാമറയും പെല്ലറ്റുകളേറ്റ് തകര്‍ന്നു. നിരവധി ചികില്‍സ നടത്തിയെങ്കിലും കാഴ്ച നഷ്ടപ്പെട്ടു.
കാഴ്ച നഷ്ടമായ വിഷമത്തില്‍ ആത്മഹത്യക്കുറിച്ചു പോലും ചിന്തിച്ചെങ്കിലും ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുകയും ഒപ്പം നില്‍ക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ കാമുകിയായിരുന്നു. ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സുഹൈബ് മഖ്ബൂല്‍ ഹംസയുടെ സ്ഥൈര്യവും ഇച്ഛാശക്തിയുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇതൊരു മൂന്നു മിനിറ്റ് മാത്രം നീളമുള്ള ഹ്രസ്വചിത്രമാണ്. പീപ്പിള്‍സ് ചോയിസ് അവാര്‍ഡും ഉള്ളതിനാല്‍ പ്രേക്ഷകര്‍ക്ക് വോട്ടുചെയ്യാനുള്ള സൗകര്യമുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.