ദീര്‍ഘദൂര ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി മന്ത്രി ജി സുധാകരന്‍. ഇതുസംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു.സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി എന്ന നിലയിലാണ് കത്തയച്ചതെന്ന് സുധാകരന്‍ പറഞ്ഞു. അന്‍പത് യാത്രക്കാരെങ്കിലും കയറാനോ ഇറങ്ങാനോ ഇല്ലാത്ത സ്റ്റേഷനുകളില്‍ ദീര്‍ഘ ദൂര ട്രെയിനുകള്‍ നിറുത്തേണ്ടതില്ലെന്ന റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം വിചിത്രവും കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്പുക്കിലൂടെയാണ് കത്തയച്ച വിവരം മന്ത്രി അറിയിച്ചത്.
ജി സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ദീര്‍ഘദൂര ട്രെയിന്‍ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയതിനെതിരെ റെയില്‍വേ മന്ത്രി ശ്രീ.പീയൂഷ് ഗോയലിന് കത്തയച്ചു.
അന്‍പത് യാത്രക്കാരെങ്കിലും കയറാനോ ഇറങ്ങാനോ ഇല്ലാത്ത സ്റ്റേഷനുകളില്‍ ദീര്‍ഘ ദൂര ട്രെയിനുകള്‍ നിറുത്തേണ്ടതില്ല എന്ന റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം വിചിത്രവും കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.
സ്റ്റോപ്പുകള്‍ കുറയ്ക്കുന്നതു വഴി റെയില്‍വേ സമയ – ധനലാഭം ലക്ഷ്യമിടുമ്പോള്‍ ആയത് ജനസാന്ദ്രത കുറവുള്ള ഒറ്റപ്പെട്ട ഗ്രാമങ്ങളേറെയുള്ള ഇതര സംസ്ഥാനങ്ങളില്‍ ഇത് വലിയ അനുരണങ്ങള്‍ സൃഷ്ടിച്ചേക്കില്ല. എന്നാല്‍ ഒരു നീണ്ട നഗരമായി സ്ഥിതി ചെയ്യുന്ന ജനനിബിഡമായ നമ്മുടെ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് പ്രതിലോമകരമായ ഈ തീരുമാനം കോവിഡ് സാഹചര്യത്തിനു ശേഷം സാധാരണ രീതിയില്‍ ട്രെയിന്‍ യാത്ര പുനരാരംഭിക്കുമ്പോള്‍ സാമാന്യ ജനങ്ങള്‍ക്കാകെയും പതിവു യാത്രികര്‍ക്ക് വിശേഷിച്ചും വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.
ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലക്ഷ്യം കേവലം ലാഭവര്‍ദ്ധനവിലൊതുങ്ങുന്നില്ല. മറിച്ച് പൊതുജന താത്പര്യ സംരക്ഷണമാണ് പരമമായ ലക്ഷ്യമെന്നിരിക്കെ, ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ ഇത്തരം ജന വിരുദ്ധമായ നിലപാട് സ്വീകരിച്ചത് നിര്‍ഭാഗ്യകരമായി.
ദീര്‍ഘദൂര ട്രെയിന്‍ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി എന്ന നിലയിലാണ് കത്തയച്ചത്.
റെയില്‍വേ മന്ത്രി ശ്രീ.പീയുഷ് ഗോയല്‍ കോവിഡ് രോഗ ബാധിതനായി ചികിത്സയിലാണ്. അദ്ദേഹം രോഗമുക്തനായി തിരികെയെത്തുന്നതോടുകൂടി അനുകൂല തീരുമാനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.