പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പ്രസംഗത്തിനെതിരെ കര്‍ഷകരുടെ പ്രതിഷേധം. സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ പാത്രംകൊട്ടി പ്രതിഷേധിക്കുന്നു. 2021ല്‍ രോഗസൗഖ്യത്തിന് മുന്‍ഗണനയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഡിസംബര്‍ 29ന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷന്‍ സമിതി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ചര്‍ച്ചയ്ക്ക് തയാറാകുമ്പോഴും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍ മാത്രമാണ് പ്രശ്‌നപരിഹാരമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സംഘടനകള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കുന്നതിനുളള നടപടികള്‍, താങ്ങുവിലയില്‍ ഉളള രേഖാമൂലമുളള ഉറപ്പിന്റെ നടപടിക്രമവും വ്യവസ്ഥ, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന നാല് നിബന്ധനകളും കര്‍ഷക സംഘടനകള്‍ മുന്നോട്ടുവച്ചു.
ഇത് കൂടാതെ കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍ കര്‍ഷര്‍ തങ്ങളുടെ പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ മനഃപൂര്‍വം കര്‍ഷകര്‍ക്കെതിരേ വ്യാജപ്രചരണങ്ങള്‍ നടത്തുന്നു എന്നാണ് കത്തില്‍ ആരോപിച്ചിരിക്കുന്നത്. ഒരു ഘട്ടത്തിലും നിയമത്തില്‍ ഭേദഗതി വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടില്ല മറിച്ച്, മൂന്നു നിയമങ്ങളും പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സര്‍ക്കാരാണ് ഭേദഗതി നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍, മന്ത്രിമാര്‍ കര്‍ഷകര്‍ ഭേദഗതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെന്ന രീതിയില്‍ പ്രചാരണം നടത്തുന്നുണ്ട്. വസ്തുതകള്‍ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് ദൗര്‍ഭാഗ്യകരമെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു.
കര്‍ഷക പ്രക്ഷോഭം ഡല്‍ഹി അതിര്‍ത്തികളില്‍ എത്തിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ നടത്തിയ എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഡിസംബര്‍ 8ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ച യോഗത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാനാകില്ല, ഭേദഗതികളാകാം എന്ന നിലാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. കര്‍ഷകര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഡിസംബര്‍ 29 ന് 11 മണിക്ക് ചര്‍ച്ചക്ക് പോകാന്‍ കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷന്‍ സമിതി തീരുമാനിച്ചത്. 29 ലെ ചര്‍ച്ചയിലും നിയമം പിന്‍വലിക്കുക എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.